പ്രതിച്ഛായകള്‍
മറഞ്ഞു രാവതിന്‍ കണ്ണീരുപോലെ
ഇലകളില്‍ മഞ്ഞിരുണ്ടുകൂടുന്നു
ഇളവെയില്‍ നാണം നടിച്ചു നീങ്ങുന്നു
വാതില്‍ പഴുതിലൂടോ-
ളിച്ചു നോക്കുന്നു ..
പഴം കഥ മാത്രം
വിളിച്ചു ചോല്ലി കൊണ്ടെതോ
കിളി ചില്ല തേടിപ്പറന്നിടുന്നു
തനിച്ചിരുന്നു ഞാന്‍
ജനല്‍ ചില്ല് കണ്ട
പേകാക്കയെപ്പോലെ ..
സ്വയം നെന്ചിലെക്കാഞ്ഞു കൊത്തുന്നു
തീരുന്നില്ലാ പക എനിക്ക് ഞാന്‍തന്നെ
ശത്രുവേന്നിടക്കിടക്കാരോ
വിളിച്ചു ചൊല്ലുന്നു
No comments:
Post a Comment