kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, December 21, 2013

6:39 PM

തഴമ്പ്

തഴമ്പ് 

അച്ഛന്റെ കയ്യില്‍
ഒരു തഴമ്പുണ്ടായിരുന്നു 
അന്നാന്നത്തെ അന്നത്തിന്റെ ..

അമ്മക്കുണ്ടായിരുന്നു 
കവിളില്‍ കണ്ണീരോലിച്ചുണ്ടായത് 

പെങ്ങളെപ്പോഴും 
കാട്ടുവഴികളിലൂടെ നടന്നു
കാലിലുണ്ടായ തഴമ്പിനെ പറ്റി
വ്യാകുലയായിരുന്നു

വെയില് കൊണ്ട്
പകലിനും
നിലാവ് കൊണ്ട്
രാത്രിക്കും തഴമ്പ്

മഴ കൊണ്ടുണ്ടായ
തഴമ്പിനെ പറ്റി
മണ്ണാണ് പറഞ്ഞത്

കാത്തിരിപ്പിന്റെ
തഴമ്പ് കൊണ്ട
വഴിയമ്പലങ്ങള്‍

പിറകില്‍ കത്തി സൂക്ഷിച്ച
സൌഹൃദങ്ങള്‍ക്കൊക്കെ
സ്ഥാനത്തും അസ്ഥാനത്തും
തഴമ്പുകള്‍

കേട്ട് കേട്ട്
ചെവി തഴമ്പിച്ചു
തീ പ്രണയമെന്നു നീ

ഇതൊക്കെ കണ്ടും കേട്ടുമാണ്
എനിക്ക് മനസ്സില്‍
തഴമ്പുണ്ടായത്
6:35 PM

കുറുങ്കവിതകള്‍





കുറുങ്കവിതകള്‍
കുറുങ്കവിതകള്‍ 




കണ്ണേറ്                                  

നോക്കുകുത്തി 
ആരെയും നോക്കുന്നില്ല 
നോക്കുകുത്തിയെ 
നോക്കുന്നിതെല്ലാരും

പഴക്കം 

പൊഴിഞ്ഞു വീഴുമ്പോള്‍ 
ഇലകള്‍ പക്ഷികളെപ്പോലെ 
ചത്ത് കിടക്കുമ്പോള്‍ 
പക്ഷികള്‍ 
ഇലകളെപ്പോലെ

നമ്മള്‍ 

കയറുപിരി ആയിരുന്നു 
ആരൊക്കെയോ 
എടുത്തു നിവര്‍ത്തി 
സമാന്തര രേഖകളാക്കി 

ഇപ്പോള്‍ 
മുഖത്തോട് മുഖം നോക്കി 
രണ്ടു വഴികളിലൂടങ്ങിനെ ,,

പിണക്കം 

പിണങ്ങിപ്പോയ 
മിന്നാമിന്നിയേ,

നീ വരുമെന്ന് 
കാത്താണ് 
ഞാനീ ഇരുട്ടുമൊത്തം 
പാതിരാവില്‍ 
നിലാവ് തട്ടാതെ 
പൊതിഞ്ഞു 
വച്ചിരിക്കുന്നത് 

വാരിപ്പുതപ്പിക്കാന്‍
6:31 PM

കുറുങ്കവിതകള്‍


                         കുറുങ്കവിതകള്‍ 



നിശ

നിലാവ് 
മുള്ളന്‍ പന്നിയെ പോലെ 
ഓര്‍മകളെ മുഴുവന്‍ 
കൂര്‍പ്പിച്ചുയര്‍ത്തി 
തേറ്റ പല്ലിളിക്കുന്നു
അതുകൊണ്ട് തന്നെ 
താലോലിക്കാന്‍ 
കുറെ മുറിവുകള്‍ മാത്രം



കൂര്‍പ്പ്

മുറിവിന് 
ഒരു നുള്ളുപ്പേ
ചോദിച്ചുള്ളൂ
കിട്ടിയതൊക്കെയും 
പിന്നെയും പിന്നെയും 
മുള്ളുകള്‍
നോട്ടം 

പിന്നിട്ട വഴികളിലൂടെ 
പിറകോട്ടു 
തലകുനിച്ചു 
തിരിഞ്ഞു നടക്കുമ്പോള്‍ 
എല്ലാരും ചോദിക്കണ്
എന്താ തിരയുന്നതെന്ന് ?
ഒന്നുമില്ല കൂട്ടരേ 
തിരക്ക് പിടിച്ച യാത്രയില്‍ 
എവിടെയോ കളഞ്ഞുപോയ 
എന്നെ തന്നെ 
തിരഞ്ഞു നോക്കുകയാണ്

സമാഗമം 

നിന്റെ നിശ്വാസം 
എനിക്ക് ശ്വാസമായിരുന്നിട്ടും 
എന്റെ പുകച്ചൂട് 
നിനക്ക് ശ്വാസമായിരുന്നിട്ടും 

ഈ തടവറകളില്‍ 
ശ്വാസം മുട്ടി 
നമ്മളെന്നേ മരിച്ചിരിക്കുന്നു

Thursday, December 19, 2013

4:21 AM

ദര്‍ശനം

ദര്‍ശനം 


ശ്രീകോവിലിലേക്ക് 
ഇരുനൂറു രൂപ മുഖവിലയുള്ള 
ഇസ്തിരിയിട്ട വരി 

രൂപയുടെ വിലയിയിടിവും
പഞ്ച നക്ഷത്ര ഹോട്ടലിലെ
സൌകര്യക്കുറവും
അവിടെ ഇടയ്ക്കിടെ മന്ത്രം

ഇരുപതു രൂപ
വിലയുള്ള
കുഴഞ്ഞു മറിഞ്ഞ വരി

തൊഴുതു മടങ്ങുമ്പോഴേക്കും
അവസാന വണ്ടി പോകുമോ
കൂടെ വന്ന പെണ്ണ് തിരളുമോ
എന്നൊക്കെ ആധിഭജന

തേവരെ
പൊതു ദര്‍ശനത്തിനു
വയ്ക്കുന്നതും കാത്തു
ഞാന്‍ പുറത്ത് നില്‍പ്പാണ് .

Saturday, December 14, 2013

6:38 AM

അശാന്തി

അശാന്തി 

ശാന്തത തേടി 
കടപ്പുറത്ത് എത്തിയപ്പോള്‍ 
കടലുണ്ട് തേങ്ങിക്കരയുന്നു 

കടലിലെക്കിറങ്ങിയതും 
ആഞ്ഞു പുല്കിയതും 
കടലിനെ സമാധാനിപ്പിക്കാനായിരുന്നു ..

നാളത്തെ പത്രത്തില്‍
കടലില്‍ ചാടി ചത്തു
എന്നച്ചടിച്ചു വന്നേക്കാം

ഫ്ലാഷ് ന്വൂസുകളില്‍
ഒരാത്മഹത്യ
പിടഞ്ഞു നീങ്ങിയെക്കാം

ഓളങ്ങളില്‍
ഒരു ജഡത്തിന്റെ
ചലച്ചിത്ര ഭാഷ്യം കണ്ടേക്കാം

വിശ്വസിച്ചു പോകരുത്
ഞാന്‍ കടലിനെ
സമാധാനിപ്പിക്കുകയായിരുന്നു
..
6:35 AM

ഒറ്റ മേഘമേ

ഒറ്റ മേഘമേ 


നരച്ച മാനത്തലയുന്ന 
ഒറ്റ മേഘമേ 

നിനക്കുണ്ടായിരുന്നല്ലോ 
മെടഞ്ഞിട്ടൊരു കാര്‍കൂന്തല്‍ 
അലസം തിരുകി വച്ചൊരു 
തുളസീദളം
വിരിഞ്ഞിറങ്ങിയ പൂവ് പോലെ
ഉയിര്‍ത്തു വന്നൊരു തളിര് പോലെ
നിനക്കുണ്ടായിരുന്നല്ലോ
കിനാവിലോക്കെയും
ഞാന്‍ വരച്ചിട്ട നിലാച്ചന്തം

ഇന്നില്ലാ കടാക്ഷങ്ങള്‍
തോട്ടിടാ വിരല്‍ത്തുമ്പു പോലും
മിണ്ടിടായൊരുവാക്ക്
ചത്ത ഹൃദയം കൊണ്ടുപോലും

മുള്ളുകള്‍ മാത്രം പൂക്കുന്ന
തോപ്പിലിനി
വിരിയില്ല പൂവുകള്‍
കരിയട്ടെ നാമൊന്നിച്ച_
യതിരില്ലാ ഭൂപടം

ഇനി നിനക്കൊരു പെയ്ത്തില്ല
ഇനി ഞാനൊരു മണ്ണല്ല
കൊടും ചൂടിന്‍ ബലിക്കല്ലില്‍
ഓടുങ്ങട്ടെ
നമ്മളത്രയും

നരച്ച മാനത്തലയുന്ന
ഒറ്റ മേഘമേ
6:33 AM

പരീക്ഷ




പരീക്ഷ 

ചിറകറ്റു വീണു 
കേഴുമ്പോളും 
നീയങ്ങുയരത്തില്‍ 
പറക്കുന്നത് കാണവേ 
പിറക്കുന്നതാനന്ദാശ്രു..

വഴിതെറ്റി ഏതോക്കെയോ 
വിഷവഴികളില്‍ 
കണ്ണുപൊട്ടിയലയുമ്പോഴും
ഉള്ളിലൊരു പൂവിരിയുന്നുണ്ടത് നിന്റെ
നേര്‍വഴിയിലെ
ശാന്തസഞ്ചാരം കാണവേ

തുഴപൊട്ടി
ഭ്രാന്തന്‍ചുഴികളിലമരുമ്പോളും
ഒരു വേള നില്‍ക്കുന്നുണ്ട് ഞാന്‍
നുരയുതിര്‍ത്ത് നീങ്ങുന്ന
നിന്റെ കപ്പല്‍ത്താര കണ്ട്

വിട വിടയെന്നെത്രെയോ വട്ടം
പുലമ്പുമ്പോളും
എവിടെയോ ഒരു കൊമ്പിലിരുന്നു
പിന്‍ വിളിക്കുന്നുണ്ട്
ഏതൊക്കെയോ പുരാവൃത്തം
കൊത്തിപ്പറിച്ചു
പേപിടിച്ചൊരു കിളി
6:28 AM

തഴമ്പ്












തഴമ്പ് 


അച്ഛന്റെ കയ്യില്‍
ഒരു തഴമ്പുണ്ടായിരുന്നു 
അന്നന്നത്തെ അന്നത്തിന്റെ ..

അമ്മയ്ക്കുണ്ടായിരുന്നു 
കവിളില്‍ കണ്ണീരൊലിച്ചുണ്ടായത് 

പെങ്ങളെപ്പോഴും 
കാട്ടുവഴികളിലൂടെ നടന്നു
കാലിലുണ്ടായ തഴമ്പിനെ പറ്റി
വ്യാകുലയായിരുന്നു

വെയില് കൊണ്ട്
പകലിനും
നിലാവ് കൊണ്ട്
രാത്രിക്കും തഴമ്പ്

മഴ കൊണ്ടുണ്ടായ
തഴമ്പിനെ പറ്റി
മണ്ണാണ് പറഞ്ഞത്

കാത്തിരിപ്പിന്റെ
തഴമ്പ് കൊണ്ട
വഴിയമ്പലങ്ങള്‍

പിറകില്‍ കത്തി സൂക്ഷിച്ച
സൌഹൃദങ്ങള്‍ക്കൊക്കെ
സ്ഥാനത്തും അസ്ഥാനത്തും
തഴമ്പുകള്‍

കേട്ട് കേട്ട്
ചെവി തഴമ്പിച്ചു
തീ പ്രണയമെന്നു നീ

ഇതൊക്കെ കണ്ടും കേട്ടുമാണ്
എനിക്ക് മനസ്സില്‍
തഴമ്പുണ്ടായത്


Thursday, December 12, 2013

7:54 AM

വീഴ്ചകള്‍

വീഴ്ചകള്‍ 

അനീഷ്‌ വീണു
നെറ്റി പൊട്ടി ചോരയൊഴുകി ..
ഞങ്ങള്‍ അവനെയും കൊണ്ട് ആഫീസ് മുറിക്കു മുന്നിലെത്തി .ടീച്ചര്‍മാരോട് പറഞ്ഞു .
സുബൈദ ടീച്ചര്‍ വന്നു അവനെ ഒരു ബഞ്ചില്‍ പിടിച്ചിരുത്തി .മുറിവ് അമര്‍ത്തി പിടിക്കാന്‍ പഞ്ഞി നല്‍കി.
ചോര നിക്കുന്നില്ല .

അനീഷിനു നല്ല മുറിയാടാ ..

ഓനു നല്ലോണം നോവുന്നുണ്ട്..

കൂര്‍ത്ത കല്ലാ കൊണ്ടത്‌ ..

അയ്യോ അനീഷിനു എന്താ പറ്റീത്?

ഞങ്ങള് വട്ടം കൂടി ..

എന്താടാ നോക്കി നിക്കണത് ? ഇവിടെ ഒന്നൂല്യ ഇത്ര കാണാന്‍ ..എന്താ ഇവിടെ പൂരം ഉണ്ടോ ?
സുബൈദ ടീച്ചര്‍ വടിയെടുത്ത് ഓങ്ങി

വേണ്ട ടീച്ചറെ ..അവരവിടെ നിന്നോട്ടെ ..ഇവരെ ഇപ്പൊ ആട്ടി വിട്ടാല്‍ ഭാവീല് റോഡില് ഒരു അപകടംണ്ടായാലും ഇവര് പിന്നെ തിരിഞ്ഞു നോക്കൂലാ ..

ഇന്റര്‍വെല്ലിനു ചായ തരാന്‍ വന്ന മൂസാക്ക വെളുക്കെ ചിരിച്ചു .

Saturday, November 30, 2013

8:09 PM

ഒറ്റവരി കവിതകള്‍

ഒറ്റവരി കവിതകള്‍ 

*കാക്ക കുളിച്ചുണ്ടായ കൊക്കുകളാണ് പാടം നിറയെ


*ചൂണ്ടക്കൊളുത്തില്‍ പിടയുന്നുണ്ട് ഒരിര,ഞാന്‍ പോയി കൊത്തട്ടെ ?
*നീ എനിക്ക് ബലിയിടരുത്

*കിനാവുകള്‍ക്ക് മീതെ ജീവിതലാവ

*ഇന്ന് ആണ് നാളെ ഇന്നലെ ആകുന്നത്.

*ജീവിതം ഒരു വ്യവകലന പട്ടിക

*എനിക്ക് ഗതി കിട്ടാതെ അലയണം
7:51 PM

പൊട്ടും പൊടിയും

പൊട്ടും പൊടിയും 

ബാക്കി 
ഉദ്യാനം 
ആക്കിത്തരാം 
എന്ന് പറഞ്ഞിട്ടാണ് 
ജീവിതം അവള്‍ 
കയ്യേറ്റത്
ഇപ്പോള്‍ 
വെട്ടിയൊതുക്കി 
ബാക്കിയായതോ 
ഒരു മരുഭൂമി

കാലം 

ചിറകു വെട്ടിയ 
കാലമേ 
പിന്നെ നീ 
ഈ ആകാശം 
ബാക്കി വച്ച് 
കൊതിപ്പിക്കുന്നു

ഭാഗ്യം 

കൈനോക്കാന്‍ 
വന്നവന്‍ 
കുറത്തിയെയും 
കൊണ്ട് പോയി 
കൂട്ടിലെ തത്ത 
വിശന്നു ചത്തു

അത് കൊണ്ട് മാത്രം


വല്ലാത്ത 
കൊതിയായിരുന്നു 
എനിക്ക് നിന്നോട് 

അത് കൊണ്ടാണ് 
പിടിച്ചു 
ഉപ്പിലിട്ടു 
കളഞ്ഞത്
കൊത്തിയരിഞ്ഞു
അച്ചാര്‍ ആക്കിയത്
കത്തിക്ക് പൂളി
കടിച്ചു തിന്നത്
പിഴിഞ്ഞ്
കുപ്പിയിലാക്കിയത്
7:45 PM

വിശപ്പുകള്‍


വിശപ്പുകള്‍ 


കൈനോക്കാന്‍ 
വന്നവന്റെ 
ചിതല്‍ തിരയുമ്പോളും,
ചുളുങ്ങിക്കിടന്ന 
പോക്കറ്റിലായിരുന്നു 
കുറത്തിയുടെ കണ്ണ്

കൈനോക്കുന്ന 
കുറത്തിയുടെ
ഇടം മാറിയ
വിയര്‍പ്പു തുണിയിലായിരുന്നു
അവന്റെ കണ്ണ്

കൂടിനു പുറത്ത്
ആരോ കൊറിച്ചിട്ടുപോയ
കടലത്തോടിലും
ഒരു തുണ്ട് ആകാശത്തിലും
തത്തയുടെ കണ്ണ്

തിമിരത്തിന്റെ
മൂടലിലും
ഇതെല്ലാം തിരയുകയായിരുന്നു
എന്റെ പൊട്ടക്കണ്ണ്

Saturday, November 23, 2013

6:54 AM

ഉദ്യാനം





ഉദ്യാനം


ഓരോ പൂവിനും 
ദംഷ്ട്രകള്‍ 
ഉള്ളത് പോലെ 

നിണമിറ്റുന്ന
ചോരനാവുള്ളത് പോലെ 

ദളവിതളങ്ങളില്‍
അരൂപിയായൊരു ഫണം
കാറ്റിലാടുന്ന പോലെ

പരാഗങ്ങളില്‍
നഞ്ഞു പേറുന്ന പോലെ

പച്ചപ്പുകളില്‍
ഒളിഞ്ഞിരിക്കുന്ന
തുറുകണ്ണു പോലെ

ഞെട്ടുകളില്‍
ഒരു സ്വപ്നം
ചാപിള്ള പോലെ

യുദ്ധഭൂമിയുടെ
മണം പരക്കുന്ന പോലെ

വിജനമായൊരു
നിലവിളിയില്‍
പൂക്കള്‍ സംഘംചേര്‍ന്ന്
ഒരു പൂമ്പാറ്റയെ
കടിച്ചു പറിച്ചു
പങ്കിടുന്ന പോലെ

പൂക്കളെ കാണുമ്പോള്‍
ഇപ്പോള്‍ ഭയമാണ്


6:52 AM

മറക്കാന്‍






മറക്കാന്‍ 

മറക്കണം എന്നുണ്ട് 
പക്ഷെ 

വെള്ളം കാണുമ്പോള്‍ 
ഓര്‍മ വരും 
പുഴയോരത്ത് 
നാമെത്ര ഒഴുകിയിട്ടുണ്ട് 

കാറ്റടിച്ചാല്‍
ഓര്‍മവരും
പറത്തി വിട്ട പട്ടങ്ങള്‍

ചുരം കയറുമ്പോള്‍
ഓര്‍മവരും
വേവലാതിയുടെ പകലുകള്‍

മൂടല്‍ മഞ്ഞു കാണുമ്പോള്‍
പൊതിഞ്ഞു നിന്ന
കിനാവുകള്‍

വിശപ്പ്‌ വരുമ്പോള്‍
ഓര്‍മവരും
വിശപ്പറിയാതെ
നാം നടന്ന ഉച്ചകള്‍

മഴ കാണുമ്പോള്‍
ഓര്‍മവരും
ചേര്‍ന്ന് നിന്ന ഒറ്റക്കുട

കടലു കാണുമ്പോള്‍
പിടഞ്ഞു വരുന്നു
ആ കണ്ണിലെ തിര

അതുകൊണ്ട്
മറക്കാതെ
മറക്കാതെ
തീ തിന്നിങ്ങിനെ ..


6:49 AM

ശിക്ഷകള്‍




ശിക്ഷകള്‍


ഞാന്‍ നാടുകടത്തപ്പെടുകയാണ് 

കൂട്ടിച്ചേര്‍ക്കലുകളില്‍ 
പിരിച്ചു വയ്ക്കലിലേക്ക്

ഓര്‍മപ്പെടുത്തലുകളില്‍ നിന്നും 
മറവികളിലേക്ക് 

വാക്കുകളുടെ പൂക്കളില്‍ നിന്നും 
മൗനത്തിന്റെ മുള്ളുകളിലേക്ക് 

മുഖത്തില്‍ നിന്നും
പേപിടിച്ച
മുഖംമൂടികളിലേക്ക്

തണലുകളുടെ ഇടവേളകളില്‍ നിന്നും
മരുഭൂമികളിലേക്ക്
മരീചികയിലേക്ക്

വിഷം തീണ്ടിയ പാതകളിലേക്ക്
തീ തുപ്പുന്ന തെരുവുകളിലേക്ക്
വേട്ടനായ്ക്കളുടെ കുരകളിലേക്ക്

നിലവിളിയുടെ ഉച്ചസ്ഥായിയില്‍ തുടങ്ങി
പിടച്ചിലായി
നേര്‍ത്ത് നേര്‍ത്തു
ഒരു ഗോത്രഗാനം പോലെ
ഒടുങ്ങുന്ന ഇരയിലേക്ക് ..

ഒരു ദയാഹര്‍ജിക്കും
ഒഴിവാക്കാന്‍ കഴിയാത്ത
ആ കപ്പല്‍ അഴിമുഖത്ത് വന്ന്
നില്‍ക്കാന്‍ തുടങ്ങി നേരമേറെയായി

എന്റെ ഭാഷയില്‍ ഇനി പേച്ചില്ല
ലിപി മറക്കണം
ചുവടുമറക്കണം

ഞാന്‍ നാടുകടത്തപ്പെടാന്‍ പോകുകയാണ്


6:44 AM

ഉദ്യാനം






ഉദ്യാനം 

ഓരോ പൂവിനും 
ദംഷ്ട്രകള്‍ 
ഉള്ളത് പോലെ 

നിണമിറ്റുന്ന
ചോരനാവുള്ളത് പോലെ 

ദളവിതളങ്ങളില്‍
അരൂപിയായൊരു ഫണം
കാറ്റിലാടുന്ന പോലെ

പരാഗങ്ങളില്‍
നഞ്ഞു പേറുന്ന പോലെ

പച്ചപ്പുകളില്‍
ഒളിഞ്ഞിരിക്കുന്ന
തുറുകണ്ണു പോലെ

ഞെട്ടുകളില്‍
ഒരു സ്വപ്നം
ചാപിള്ള പോലെ

യുദ്ധഭൂമിയുടെ
മണം പരക്കുന്ന പോലെ

വിജനമായൊരു
നിലവിളിയില്‍
പൂക്കള്‍ സംഘംചേര്‍ന്ന്
ഒരു പൂമ്പാറ്റയെ
കടിച്ചു പറിച്ചു
പങ്കിടുന്ന പോലെ

പൂക്കളെ കാണുമ്പോള്‍
ഇപ്പോള്‍ ഭയമാണ്


6:42 AM

ഇനിയൊരിക്കലും


ഇനിയൊരിക്കലും


ഇനിയൊരിക്കലും 
പിഞ്ഞിത്തുടങ്ങിയ 
ഹൃദയവുമായി ഞാന്‍ 
നിന്റെ അടുക്കല്‍ വരില്ല 

ഇനിയൊരിക്കലും 
പൊട്ടിപ്പോയ മഴവില്ലുകളെ 
ചേര്‍ത്ത് വയ്ക്കാന്‍ നോക്കി 
നിന്നരികിലെത്തില്ല

ഇനിയൊരിക്കലും
കലങ്ങിയ കണ്ണുകളുമായോ
ഇടറിയ ചങ്കുമായോ
മഷി പടര്‍ന്നു പോയ
കുറിപ്പുകളുമായോ
ഞാനാ വഴിയിലെത്തില്ല

ഇനിയൊരിക്കലും
കാത്തുനില്പില്ല ,
പിന്‍വിളി ഇല്ല ,

ചത്തുപോയ നിന്റെ കണ്ണുകളില്‍
എനിക്കെന്റെ പ്രതിബിംബം
കാണാനാകാത്തതിനാല്‍

മരവിച്ച വാക്കുകളില്‍
എനിക്കൊന്നും
കേള്‍ക്കാനില്ലാത്തതിനാല്‍

നമ്മുടെ എല്ലാ പതാകകളും
പകുതിയില്‍ താഴ്ത്തിക്കെട്ടി
ഞാന്‍ മടങ്ങുകയാണ് ..
എന്നിലേക്ക് തന്നെ .


6:37 AM

ആഴ്ചവട്ടം

ആഴ്ചവട്ടം 

തിങ്കളാഴ്ച 
ഓന്റെ ഹര്‍ത്താല്‍ 
അത് നമ്മക്ക് പൊളിച്ചടുക്കണം 
എല്ലാ പീടികേം തൊറപ്പിക്കണം
എല്ലാ വണ്ടീം ഓടണം ..
ഓന്റെ പ്രകടനത്തിന്
കല്ലെറിയണം ,
ഓന്റെ ആട്ടിന്‍ തോലിട്ടു
നമ്മടെ പിള്ളേര്‍ കൂട്ടത്തില്‍ കയറണം
ഓന്റെ നേതാക്കന്മാരെ കണ്ടാല്‍ ,
കാക്കിക്കാരെ കണ്ടാല്‍ ,
അപ്പൊ മുതലാക്കണം .

കുടുങ്ങിപ്പോയ ഏതെന്കിലും
വയസ്സനെയോ വയസ്സത്തിയെയോ കിട്ടിയാല്‍
ഒക്കത്തെടുത്ത് വേണ്ടിടത്ത്
എത്തിക്കാന്‍ നമ്മടെ പിള്ളേരോട് പറയണം
അതൊരു മൈലേജാ ..

മിന്നല്‍ ഹര്‍ത്താലിനെതിരെ
ഇന്നെന്നെ പ്രസ്താവന
കൊടുക്കണം
ഓന്റെ ഒരു ഹര്‍ത്താല്‍ ..
ഓനതിനൊക്കെ വളര്‍ന്നോ ?

ചൊവ്വാഴ്ച
നമ്മടെ ഹര്‍ത്താല്‍
അത് അടിപോളിയാക്കണം
കൊടിയെക്കാള്‍ വലിയ
വടികള്‍ ഇന്നെന്നെ വെട്ടണം
രാത്രി തന്നെ റോഡോക്കെ
ബ്ലോക്കാക്കണം
പെട്ടിക്കട പോലും
ബസ്‌ സ്റ്റാന്റിലെ
മൂത്രപ്പുര പോലും
തുറക്കരുത്
സൈക്കിള്‍ പോലും ഓടരുത്
കോളേജിന്റെ മുമ്പില്‍ ഒരു
പ്രകടനം ആയിക്കോട്ടെ
നമ്മടെ ചെക്കന്മാര്‍ക്ക്
ഒരു നേരമ്പോക്കിനു വക കിട്ടട്ടെ

പ്രസവത്തിനു കൊണ്ട് പോകുന്ന
ഓട്ടോ കണ്ടാല്‍ വിടണ്ട
കുത്തി പഞ്ചര്‍ ആക്കണം
വാര്‍ത്തക്കാര്‍ക്ക്
നല്ല ഡിമാന്റ് ആണത്

കൂട്ടത്തില്‍ നമ്മടെ ആഫിസിനും
സ്തൂപത്തിനും ,
വലിയ കേടില്ലാതെ
രണ്ടു ഏറു എറിയണം

ചിലപ്പോള്‍
ബുധനും വ്യാഴവും
വീണു കിട്ടിയാലോ ..

വെള്ളിയാഴ്ച കേരള ബന്ധ്
മറ്റവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ശനിയാഴ്ച കരിദിനം
ഈര്‍ക്കില്‍ പാര്‍ട്ടിക്കാരും

ഞായറാഴ്ച പതിവ് പോലെ
നമുക്കൊന്ന് കൂടണം
ഓനെ ഇപ്പോള്‍ തന്നെ
വിളിച്ചു ഉറപ്പിക്കണം
സര്‍വ കക്ഷി സാമാധാന
സമ്മേളനത്തിന്..

Monday, November 18, 2013

3:08 AM

 പാലക്കാട്‌ ജില്ലാ ശാസ്ത്രമേള ദൃശ്യങ്ങള്‍ 


എയരോബിക്‌ സീഡ്‌ ഡ്രം ഉപകരണത്തിന്റെ മാതൃകയുമായി വാണിയംകുളം ടി ആര്‍ കെ ഹൈസ്കൂള്‍ വിദ്യാതികലായ വിദ്യ ,നവ്യ എന്നിവര്‍  


മുളപ്പിച്ച അരി കൊണ്ടുണ്ടാക്കിയ വിഭവങ്ങളുമായി പ്രോജക്റ്റ്‌ അവതരിപ്പിച്ച കുണ്ടൂര്‍ക്കുന്നു വി പി എ യു പി സ്കൂളിലെ ശിഫാന ,ജിതിന്‍ എന്നിവര്‍ 
വൈദ്യതി ഉള്പാടന്ത്തിനു കൊണ്ക്രീറ്റ്‌ ബാള്‍ സാങ്കേതിക വിദ്യയുമായി പാലക്കാട്‌ മോയന്‍ സ്കൂള്‍ വിദ്യാര്തികളായ സൂര്യ കൃഷ്ണ ,ആര്യ എന്നിവര്‍ 
ലംബ ദിശയിലുള്ള ഇതളുകള്‍ പിടിപ്പിച്ച നവീന കാറ്റാടി യന്ത്രവുമായി കുന്ദൂര്‍ക്കുന്നു വിപി എ യു പി സ്കൂളിലെ ശ്വേത ,ഹൃദ്യ എന്നിവര്‍ 
പാഴായ ടയര്‍ പ്ളാസ്റിക് എന്നിവര്യില്‍ നിന്നും ഇന്ധനങ്ങള്‍ നിര്‍മിക്കുന്ന മാതൃകയുമായി കുന്ദൂര്‍ക്കുന്നു വിപി എ യു പി സ്കൂളിലെ ശില്പ, നവ്യ ഉണ്ണിമേനോന്‍ എന്നിവര്‍ 

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ നിയന്ത്രിക്കുന്ന മാതുകയുമായി ചെങ്ങനിയൂര്‍ എ യു പി സ്കൂളിലെ ആര്‍ദ്ര ഹരിദാസ്‌ ,അനുഷ എന്നിവര്‍
       


ഇ ടോയിലെറ്റ്‌ എന്ന ആശയവുമായി പള്ളിക്കുറുപ്പ് ശബരി സ്കൂള്‍ വിടയാര്തികലായ ശീതള്‍ രാമദാസ്‌ ,ശ്രീദേവ് എന്നിവര്‍