വാടിയ കൊന്നപ്പൂക്കള്‍
കുപ്പ ത്തൊട്ടിയിലേക്ക്
ചാടി
ചില്ലറത്തുട്ടുകള്‍
ഒന്ന് ചിലച്ചു
പിന്നെ ബാഗിലേക്ക്
മടങ്ങി
സ്വര്‍ണ മാല
മഞ്ഞചിരിയോടെ
അലമാരയിലേക്ക്
കണ്ണാടി
പതിവുപോലെ
ചുമരിലെ ആണിയിലേക്ക്
കയറി ഇരുന്നു
തേങ്ങാമുറികള്‍
അമ്മിയിലേക്ക്
നിരങ്ങി
കണിവെള്ളരി
അടുക്കളയിലേക്ക്
ഓടി
നിലവിളക്ക്
പിന്നെയും ക്ളാവിനെ
സ്വപ്നം കാണാന്‍
തുടങ്ങി
ഉരുളി പിന്നെയും
ഇരുട്ടിലേക്ക്
കമിഴ്ന്നു ..
No comments:
Post a Comment