kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, April 26, 2014

8:25 AM

ഉദ്യാന കാഴ്ചകള്‍ -കാഞ്ഞിരപ്പുഴ 

യാത്രകള്‍ ഇഷ്ടപ്പെടാതവരായി ആരും ഉണ്ടാകില്ല .യാത്രകളില്‍ പ്രകൃതി ഭംഗി കൂടി ഉണ്ടെങ്കിലോ ?വിനോടദത്തോടൊപ്പം എന്നും മനസ്സില്‍ നിന്നും മായാത്ത ഓര്‍മ്മകള്‍ കൂടി ആകും അവ .പച്ചപ്പ് വിരിച്ച താഴ്വരകള്‍ ,നീലച്ച മലനിരകള്‍ ,കളകളം പാടുന്ന അരുവികള്‍ ,പാല്‍ നുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്ന കാഴ്ചകള്‍ .വിലകൊടുത്തു വിനോദം വാങ്ങുന്ന ന്യു ജനറേഷന്‍ ടൂരുകള്‍ക്ക് പകരം പ്രകൃതിയോട് അടുത്തുനിന്നും അതിന്റെ സ്പന്ദനങ്ങള്‍ ഹൃദയത്തോട് ചെര്ത്തുവച്ചും ഉള്ള യാത്രകള്‍ക്കാവണം മുന്‍തൂക്കം നല്‍കേണ്ടത് .ഇതിലൂടെ എങ്ങിനെ പ്രകൃതിയെ സംരക്ഷിക്കാം എന്ന ധാരണയും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും .ഇങ്ങിനെ ഒരു യാത്രയ്ക്ക് അനുയോജ്യമായ ഒരിടം ആണ് പാലക്കാട്‌ മണ്ണാര്‍ക്കാട്‌ ഉള്ള കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും




കാഞ്ഞിരപ്പുഴ അണക്കെട്ട്

പാലക്കാട് ജില്ലയില്‍ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ കാഞ്ഞിരപ്പുഴ അണക്കെട്ട്. പാലക്കാട്ട് നിന്നുംതച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഡാമിനോട്‌ ചേർന്ന് ഒരു ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാക്കാന്‍ വിഭാവനം ചെയ്തു ഉത്ഘാടനം നടന്നത് .
                      ഡാമിന്റെ പ്രവേശന കവാടത്തിനടുത്തുനിന്ന്‌ വലത്തോട്ട്‌ പോകുന്ന പാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ ശിരുവാണി ഡാമിലെത്താം.നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി ഡാം സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന ഓട്ടോറിക്ഷയും ഇവിടെയുണ്ട്‌. 2 മണിക്കൂർ ദൈർഘ്യമുള്ള സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും.

കാഞ്ഞിരപ്പുഴ ഉദ്യാനം 
                    പാലക്കാട്ട് - കോഴിക്കോട് റൂട്ടില്‍ മണ്ണാര്‍ക്കാട്  ചിറക്കല്‍പ്പടിയില്‍ നിന്നു വലത്തേയ്ക്കുള്ള പാത ഉദ്യാനത്ത്തിലേക്ക് ആണ് . കാഞ്ഞിരപ്പുഴ ഡാം, 8 കി.മീ.  അമ്പാഴക്കോടും കാഞ്ഞിരവും കടക്കുമ്പോള്‍ തന്നെ   അട്ടപ്പാടി മലയുടെ പച്ചപ്പ് നമ്മളെ വഴിനടത്തും .. കിഴക്കു വാക്കോടന്‍ മലയുടെ ദൃശ്യം കാണാം . കാഞ്ഞിരം കഴിഞ്ഞാല്‍ വര്‍മംകോട്. ഇവിടെ നിന്നും ഇരുംപകചോല ഭാഗത്തേക്ക് റോഡുണ്ട് .ഇവിടെനിന്നും നേരെ ഉദ്യാനത്ത്തിലേക്ക് . . മലമ്പുഴയേക്കാള്‍ വിസ്തൃതിയില്‍ ജലശേഖരംആണ് കാഞ്ഞിരപ്പുഴയില്‍ . കുട്ടികള്‍ക്ക് കളിക്കാനായി ഉള്ള സൌകര്യങ്ങള്‍ ആണ് പ്രാഥമികമായി ഇവിടെ ഒരുക്കിയിട്ടുള്ളത് ,ഊഞ്ഞാലുകള്‍ ,സീസോ , കറങ്ങുന്ന വിവിധ ഉപകരണങ്ങള്‍ ,ഉരുസി ഇറങ്ഗാവുന്ന കളി ഉപകരണങ്ങള്‍ എന്നിവ ഇവിടെ ഉണ്ട്   കാറ്റാടി മരങ്ങളും  പുല്‍ത്തകിടിയുമുള്ള പൂന്തോട്ടത്തില്‍ വലിയവര്‍ക്കും വിശ്രമിക്കാന്‍ വേണ്ടിടത്തോളം ഇടമുണ്ട് .
 
.                  കിഴക്കു ഭാഗത്തു പാലക്കയം റോഡ്‌ .ഇവിടെ ചെറിയ ഒരു കോസ്വേ .. തെക്ക് വാക്കോടന്‍ മല. ഈ മലകളില്‍ ഉറവയിടുന്ന ആറേഴു പുഴകകളുടെ നീരൊഴുക്കു നിറയുന്നിടത്താന്  അണക്കെട്ട്. അതിനു താഴെയാണ് ഉദ്യാനം ..ഇവിടെ  ഡാം നിര്‍മാണ സമയത്ത് നിര്‍മിച്ചിരുന്ന ആര്‍ച് മാതൃകയില്‍ ഉള്ള കെട്ടിടങ്ങള്‍ ഉദ്യാനം നവീകരിച്ചപ്പോള്‍ പൊളിച്ചു കളഞ്ഞു .ഇത് നില നിര്തെണ്ടാതായിരുന്നു . പുല്‍മേടുകള്‍ നികത്തി ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റൊരുക്കിയ ഉദ്യാനം സഞ്ചാരികളെ ആകര്‍ഷിക്കുന്നത് തന്നെയാണ് .ഡാമിന്‍റെ ഷട്ടറുകള്‍ വേനല്‍ കാലത്ത് അടഞ്ഞു തന്നെ സമുദ്ധമായ ഒഴുക്ക് കാണണം എങ്കില്‍ മഴക്കാലം  തന്നെ ശരണം .. വെള്ളം നുരഞ്ഞൊഴുകുന്ന കനാലിന്‍റെ ആദ്യഭാഗത്തെ തടാകത്തില്‍ ആണ് ബോട്ട് സര്‍വീസ് . ഇപ്പോള്‍ സര്‍വീസില്ലത്ത്തത് സഞ്ചാരികളെ നിരാശരാക്കുന്നു ..വിവാഹ ആല്‍ബങ്ങല്‍ക്കായി എല്ലാ ദിവസവും ഷൂട്ടിങ്ങുണ്ട് ഇവിടെ .  ശാന്തമായൊരു അന്തരീക്ഷംആണ് ഇവെടെക്ക് ക്യാമറകളെ ആകര്‍ഷിക്കുന്നത് .വാട്ടര്‍ഫൗണ്ടനുകള്‍ മിക്കതും വരള്‍ച്ചയുടെ പിടിയില്‍ താനെ ആണ് .  ജലധാരയുടെ നൃത്തം  നിലച്ചിട്ടുണ്ട് .

പരാധീനതകള്‍  

                 മുപ്പത്തൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് ഈ അണക്കെട്ട്. കാര്‍ഷിക ആവശ്യത്തിന് വേണ്ടി നിര്‍മിച്ച അണക്കെട്ട് ഇപ്പോളും അതിന്റെ ലക്‌ഷ്യം കണ്ടിട്ടില്ല .കനാലുകള്‍ നീളെ ഉണ്ടാകി എങ്കിലും ഭൂരിഭാഗം ഇടങ്ങളിലും വെള്ളം ഇപ്പോളും എത്തുന്നില്ല .തുടര്‍ന്ന് 2001 k-]v-Xw-_À \m-en-\v  D-Zv-Lm-S-\w  നടത്തിയ ഉദ്യാനവും വേണ്ടത്ര പരിപാലനം ഇല്ലാത്തതിനാല്‍ ആദ്യകാല പ്രൌഡി ഇല്ല എന്ന് പറയേണ്ടിവരും ബാംഗ്ലൂരിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മാതൃകയിലുള്ള പാര്‍ക്ക് നിര്‍മാണമായിരുന്നു ചെന്നൈയിലെ രഘുരാമന്‍ ആന്‍ഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ ടൂറിസംപ്രമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയത്. 1.-81 tIm-Sn sN-e-hn-«v B-Zy-L-« hn-I-k-\-hpw 51,19,000 sN-e-hn-«v c-WvSmw-L-«-hn-I-k-\-hpw ]qÀ-¯n-bm-bn-«pw D-Zym-\-¯n k-µÀ-i-IÀ-¡m-h-iy-ap-Å ku-I-cy-§-sfm-¶p-an-Ãm-Xm-b-tXm-sS-bm-Wv D-Zym-\-¯n ഇപ്പോളും വേണ്ടത്ര സഞ്ചാരികള്‍ ഇല്ലാത്തതിന് കാരണം .. 1,25,000 രൂപ വരെ പെരുന്നാള്‍ ഓണം സീസണുകളില്‍ ദുയാനത്ത്തില്‍ വരവുണ്ടായിരുന്ന സമയം ഉണ്ട്. ഇപ്പോള്‍ വരവ് കുറവാണ്
                  ഉ
Sq-dn-kw h-Ip-¸v 51,19,000 cq-]-bp-sS c-WvSmw-L-« \-ho-I-c-W {]-hÀ-¯-\-§ളുടെ ഭാഗം ആയി  D-Zym-\-¯n  ]mÀ-¡n-Mv-Ø-e-s¯ Sm-dn-Mpw D-Zym-\-¯n-\-I-s¯ tdm-Up-hn-I-k-\-hpw ^u-WvS-sâ \-ho-I-c-W-hpw നടത്തി എങ്കിലും പരിപാലനം നടക്കുന്നില്ല .]-Wn-XoÀ-¯v Ip-d-¨p-Zn-h-kw {]-hÀ-¯n-¨n-cp-¶ kv-{Sow-^u-WvS³ C-t¸mÄ N-e-\-a-äp-In-S-¡-bm-Wv. ssh-Zyp-X-hn-f-¡p-IÄ ]-e-Xpw X-IÀ-¶p. D-Zym-\-tI-{µ-¯n-\-I-s¯ aq-{X-¸p-c-bpw X-IÀ-¶v D-]-tbm-K-iq-\y-am-bn. Ip-«n-IÄ-¡v I-fn-¡m³ v ]-g-b I-fn-bp-]-I-c-W-§Ä am-{X-am-Wv C-t¸m-gpw C-hn-sS-bp-Å-Xv.പുതിയ ഉപകാരങ്ങള്‍ വാങ്ങി സ്ഥാപിക്കാന്‍ ശ്രദ്ധ ഉണ്ടായിട്ടില്ല  c-WvSp-t]À-¡n-cn-¡m-hp-¶ A-©pw \m-ep-t]À-¡n-cn-¡m-hp-¶ c-WvSpw t_m-«p-IÄ C-hn-sS-bp-WvSm-bn-cp-¶p. tX-¡-Sn Zp-c-´-¯n-sâ ]m-Ým-¯-e-¯n t_m-«v lu-kv A-S-¨n-«p. ]n-¶o-Sn-Xp-h-sc A-h sh-Å-¯n-en-d-¡n-bn-«n-Ã. D-]-tbm-Kn-¡m-Xm-b-tXm-sS D-]-I-c-W-§Ä ]-e-Xpw Xp-cp-s¼-Sp-¯p \-in-¡p-I-bpw sN-bv-Xp. ടൂറിസം മന്ത്രി കെ.പി. അനില്‍കുമാര്‍ സൈലന്റ്‌വാലി-കാഞ്ഞിരപ്പുഴ-ശിരുവാണി മേഖലകളെ ബന്ധിപ്പിച്ച് ഒരു ടൂറിസ്റ്റ്ശൃംഖല രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതും നടപ്പായില്ല.ആളുകളെ ആകര്‍ഷിക്കുന്ന  hn-]p-e-am-b co-Xn-bn-ep-Å hn-I-k-\-¯n-eq-sS am-{X-ta D-Zym-\-¯n-sâ ]-g-b {]u-Vn ho-sWvS-Sp-¡m-\m-hp-I-bp-Åq. .ശിരുവാണി ഡാം വന ദൃശ്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ നടപ്പാക്കിയില്ലെങ്കില്‍ ലക്‌ഷ്യം കാണാത്ത അണക്കെട്ടിന്റെ ഗതി തന്നെ ആകും ഉദ്യാനത്ത്തിനും .















Wednesday, April 23, 2014

7:16 AM
                       കൈ താന്‍ ഫാന്‍ 



                             രാമച്ച വിശറി പനിനീരിൽ മുക്കി...ആരോമൽ വീശുന്നു തണുപ്പാണോ? ഈ ഗാനം മലയാളികള്‍ ഏറെ കേട്ടതാണ് . ഉമ്മറ കോലായില്‍ ചാര് കസാരയില്‍ ഇരുന്നു വിശറി കൊണ്ട് വീശി വിരാജിക്കുന്ന പഴയ കാല കാരണവന്മാരും നാട്ടു പ്രമാണിമാരും പഴമക്കാരുടെ ഓര്‍മകളില്‍ നിന്നും മാഞ്ഞു പോയിട്ടില്ല .പഴയ കാല ഉത്സവങ്ങളില്‍ വിശറികള്‍ ഉണ്ടാക്കി കൊണ്ട് വന്നു വില്‍ക്കുന്നവരും ഉണ്ടായിരുന്നു .പുതിയ തലമുറഫാനിലും കൂളറിലും എയര്‍ കോണ്ടിഷനരുകളിലും അഭയം തേടുമ്പോള്‍ പഴമക്കാര്‍ ഇപ്പോളും ഉച്ച ചൂടിനെ വീശി അകറ്റാന്‍ വിശറികള്‍  ഉപയോഗിക്കുന്നുണ്ട് .
                                          പ്രാദേശികമായി ലഭിക്കുന്ന
പാള,കരിന്പന ഓല ,കുടപ്പന ഓല ,കട്ടി കടലാസ് എന്നിവ എല്ലാം തന്നെ വിശറിഉണ്ടാകാന്‍ ഉപയോഗിക്കുന്നു .വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് കവുങ്ങിന്‍പാള, കരിമ്പന ഓല എന്നിവ കൊണ്ട് നേരത്തെ തന്നെ വിശറികള്‍ ഉണ്ടാക്കിവെക്കുമായിരുന്നു. മുറ്റത്ത് ഓല കൊണ്ട് പന്തലിടുമായിരുന്നു.  ഉചിതമായ ആകൃതിയിൽ മുറിച്ചുണ്ടാക്കുന്ന പാളവിശറി ഉഷ്ണമകറ്റാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് .തണുപ്പു തരുന്ന വസ്തുക്കളായതിനാല്‍ ഉഷ്ണകാലത്താണ് ഇവ ഏറെ ഉപയോഗിക്കപ്പെട്ടത്.                                        രാമച്ചംഉപയോഗിച്ചും വിശറി ഉണ്ടാക്കാറുണ്ട് .രാമച്ച വിശറിയില്‍ അല്‍പം വെള്ളം തളിച്ച ശേഷം വീശിയാല്‍ സുഗന്ധപൂരിതമായ തണുത്ത കാറ്റ് ലഭിക്കും. ഉഷ്ണകാലത്ത് രാമച്ച തടുക്കുകള്‍ വെള്ളം തളിച്ച് ഭിത്തികളില്‍ തൂക്കിയിട്ട് മുറി തണുപ്പിക്കുക പണ്ടു കാലത്തേ പതിവാണ്.രാമച്ച വേരും, ജലവും ഒരു ചെറിയ ഇലക്ട്രിക് മോട്ടോറും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉപകരണം പാവപ്പെട്ടവന്റെ എയര്‍ കണ്ടീഷണര്‍ എന്നാണറിയപ്പെടുന്നത്. ഇതില്‍ നിന്നു വരുന്ന കാറ്റ് ആരോഗ്യദായിനി കൂടിയാണ്. ആധുനിക കാലത്ത് ഇവയുടെ സ്ഥാനം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഏറ്റെടുത്തെങ്കിലും രാമച്ച ഉല്‍പന്നങ്ങള്‍ കേരള ഭവനങ്ങളിലെ ആഡംബരങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നു..
.                               

                          വിപണി തിരിച്ചറിഞ്ഞു വിശരികള്‍ നടന്നു വില്‍ക്കുന്നകച്ചവടക്കാരും ഉണ്ട്. ചില കടകളിലും വിശരികള്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട് കൈതാന്‍ ഫാന്‍ എന്ന് നാട്ടുകാര്‍ വിശരിക്ക് മറുപേരും ഇട്ടിട്ടുണ്ട് .ചിലര്‍ കൌതുകത്തിന്റെ പേരില്‍ വിശറി വാങ്ങി സൂക്ഷിക്കുന്നുണ്ട് .

                           പന ഓല കൊണ്ടുള്ള വിശറിയുടെ അതെ ആകൃതിയിലും വലിപ്പത്തിലും ..പ്ലാസ്റ്റിക് വിശറികളും ഇന്ന് സുലഭം ആണ്മാര്‍ക്കറ്റില്‍ .പരിസ്ഥിതിക്ക് ഇണങ്ങുന്നതാണ് പ്രകൃതിയില്‍ നിന്ന് തന്നെ കിട്ടുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് ഉള്ള പഴയകാല വിശറികള്‍.കാറ്റ് കിട്ടാന്‍ ചിലവില്ല എന്നതാണ് വിശറിയുടെ സാമ്പത്തിക രഹസ്യം .ഓസോണ്‍ പാളിയെ അടക്കം ബാധിക്കുന്ന ക്ലോറോഫ്ലൂറോകാര്‍ബണ്‍ പുറംതള്ളുന്നതാണ് എയര്‍ കണ്ടിഷണറുകള്‍. സാധാരണ വീടുകളില്‍ വേനല്‍ കാലം ആകുമ്പോള്‍ നിര്‍ത്താതെ ഓടുന്ന ഫാനുകള്‍ നിത്യ കാഴ്ചയാണ് .ഈ അവസരത്തില്‍ ആണ് പരിസ്ഥിതിക്ക് ഒരു കോട്ടവും ഉണ്ടാക്കാതെ വിശറികള്‍ അവയുടെ ദൌത്യം നിര്‍വഹിക്കുന്നത് . 

.


Tuesday, April 22, 2014

2:19 AM

ചന്ദ്രശേഖരന്റെ വരകള്‍

                                         
               ചന്ദ്രശേഖരന്റെ വരകള്‍ 

                            
തച്ചനാട്ടുകരയിലെ ചന്ദ്രശേഖരന്‍ എന്ന ചെറുപ്പക്കാരന് ചിത്രകല രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് .ജന്മനാ ഉള്ള സിദ്ധി .ചിത്രം വരയില്‍ ശാസ്ത്രീയമായ പഠനം നടത്തിയിട്ടില്ലെങ്കിലും കലയെ ജീവിതത്തിനൊപ്പം കൊണ്ട് നടക്കുകയാണ് ചന്ദു .പെന്‍സില്‍ സ്കെച്ചുകളും ജലചായവും ഓയില്‍ പൈന്റിങ്ങും ഒരേ പോലെ വഴക്കം .കാരിക്കേച്ചര്‍ വരയിലും പ്രാവീണ്യം .തന്റെ ചിത്രപുസ്തകത്ത്തിലും വീട്ടിലും സുഹൃത്തുക്കളുടെ ഫേസ് ബുക്ക്‌ പേജുകളിലും ആയി ഒളിച്ചിരിക്കുകയാണ് ചന്ദുവിന്റെ ചിതകല. അല്പം കൂടി ശാസ്ത്രീയമായി അഭ്യസിച്ചിരുന്നു എങ്കില്‍ തന്റെ പ്രതിഭയെ ഒന്ന് കൂടി മൂര്‍ച്ച വരുത്താന്‍ സാധിക്കും എന്ന് തോന്നുന്നു .കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ ,തോട്ടര സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം . ഇവിടീങ്ങളിലെ ചിത്രകലാ അധ്യാപകരില്‍ നിന്നും കിട്ടിയ പ്രോത്സാഹനമാണ് ഈ ചെരുപ്പക്കാരെന്റെ കൈമുതല്‍ . വരച്ച കുറച്ചു ചിത്രങ്ങള്‍ ആണ് ചുവടെ .ഈ പോസ്റ്റ്‌ ഇടാന്‍ ഞാന്‍ അവന്റെ സമ്മതം ഒന്നും ചോദിച്ചിട്ടില്ല .പൂര്‍വ വിദ്യാര്‍ഥിയും അയല്‍ക്കാരനും ആണല്ലോ എന്ന സ്വാതന്ത്ര്യം എടുക്കുന്നു എന്ന് മാത്രം .ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പര്‍ 97 47 240096  








 മരത്തില്‍ കൊത്തുപണികളും-- ചന്ദ്രശേഖരന്‍

 മരത്തില്‍ കൊത്തുപണികളും-- ചന്ദ്രശേഖരന്‍

 മരത്തില്‍ കൊത്തുപണികളും-- ചന്ദ്രശേഖരന്‍

Thursday, April 17, 2014

7:23 PM

ഇത്തിരി കവിതകള്‍



ഇത്തിരി കവിതകള്‍ 




തണല്‍ 

മരത്തിനു തണലുണ്ട്
പക്ഷെ 
മരത്തിന് തണലെവിടെ ?

ചിത

ഉള്ളിലൊരു ചിത കത്ത്തുമ്പോളും 
ഉണ്ണികള്‍ക്കൊപ്പം,
പൂത്തിരി കത്തിച്ചു ചിരിച്ചു ഞാന്‍

കണി 

വിഷുക്കണി ,
അരിച്ച്ചെത്തുന്നു
ഉറുമ്പുവിശപ്പ്‌

വേദന 

കമ്പികളെല്ലാം
പൊട്ടിപ്പോയി 
വിരലുകളെല്ലാം 
ചതഞ്ഞുപോയി 
ചിതല് പിടിച്ച്ചെന്നാകിലും 
മറക്കാതെ പാടുന്നുണ്ട് 
മാനസവീണ

ഇനി 


അറവുശാല
കണ്ണില്‍ കണ്ണില്‍ നോക്കി 
ഇണയിരകള്‍.
7:18 PM

കൊന്ന

കൊന്ന

കാലങ്ങളായി 
അണിഞ്ഞൊരുങ്ങി 
നില്‍ക്കുകയായിരുന്നു 

വാക്കിലും നോക്കിലും 
കടുത്ത വെയിലിലും 
ചിരിക്കുകയായിരുന്നു 

ഇന്നിതാ
മൊട്ടയടിക്കപ്പെട്ട്
താലിപ്പൊന്നു പോലുമില്ലാതെ
കരച്ചിലുകളെല്ലാം
ഉള്ളിലൊതുക്കി
ഒരു വിധവയെപോലെ
7:15 PM

പാളങ്ങള്‍

പാളങ്ങള്‍

പേക്കിനാക്കള്‍
പിച്ചും പേയും പറഞ്ഞു
പാഞ്ഞു പോകുന്ന രാവുകളി

പാപക്കറകള്‍
അടിച്ചുവാരാന്‍ വേണ്ടി മാത്രം
കണ്ണ് മിഴിക്കുന്ന
പ്രഭാതങ്ങളില്‍

പ്രണയഭംഗങ്ങള്‍
ഉച്ച്ചച്ചൂടില്‍ തേങ്ങുന്ന
പകലുരുക്കങ്ങളില്‍

കൂട്ടി മുട്ടലുകളുടെ
അഭിനയമില്ലാതെ
സമാന്തരമായ പ്രണയമാണ്
സ്വര്‍ഗത്തേക്കാള്‍ ഉപരി
നരകത്തെ നമുക്ക് സ്വീകാര്യമാക്കിയത്

ഒരു യാത്രയും
ഒരു ചുംബനവും
എവിടെയും തുടങ്ങുന്നില്ല
അവസാനിക്കുന്നുമില്ല

പിന്നെതിനാണ്
കൈവീശിയും കെട്ടിപ്പിടിച്ചും
ജീവിതത്തെ ശ്വാസം മുട്ടിക്കുന്നത്

അവന്‍ ഇന്ന് പതിവില്ലാതെ
നേരെത്തെ വരുമായിരിക്കും
പച്ചകണ്ണുകള്‍ കടാക്ഷിച്ചു
വേശ്യകളെ പോലെ നില്‍ക്കുന്നുണ്ട്
വിളക്ക്മരങ്ങള്‍

നീണ്ടു നിവര്‍ന്നു
എല്ലാം മറന്നു
ഉറങ്ങാന്‍
കിടക്കുന്നത് ഒരു സുഖമാണ്

അവന്‍ വന്നു ഉണര്‍ത്താതിരുന്നാല്‍
മതിയായിരുന്നു
തലക്കല്‍ ചുരുട്ടി വച്ച കടലാസില്‍ നിന്ന്
അവനിത് വായിക്കാതിരുന്നാല്‍
മതിയായിരുന്നു
7:13 PM

ശ്മശാനം

ശ്മശാനം 


എങ്ങിനെ ആണ് 
ഒരു ചിതയ്ക്ക് തീ കൊളുത്ത്തെണ്ടത് ?

മരിച്ചു കിടക്കുന്നത് 
നമ്മള്‍ തന്നെ ആകുമ്പോള്‍ 
ഇനി ഒരിക്കലും 
നമുക്ക് നമ്മളെ തന്നെ 
കാണാന്‍ കഴിയില്ല 
എന്നാകുമ്പോള്‍ 

എങ്ങിനെ ആണ്
ഒരു ചിതയ്ക്ക് തീ കൊളുത്ത്തെണ്ടത് ?

അറുത്തു കളഞ്ഞ കണ്ണികള്‍ ,
പറയാന്‍ എന്തൊക്കെയോ ബാക്കിവച്ച്
ഒന്നും പറയാന്‍ ആകാതെ
മുള്ളുമൂര്ച്ചകളില്‍ കുടുങ്ങി
അവസാനിക്കുമ്പോള്‍
ബാക്കി വച്ച ആഗ്രഹങ്ങള്‍
ഇണങ്ങാന്‍ മറന്ന പിണക്കങ്ങള്‍
ഒന്നിച്ചു കൊണ്ട വെയിലുകള്‍
മഴകള്‍ ,മരുഭൂമികള്‍
ഒക്കെ ഓര്‍മ വരുമ്പോള്‍

എങ്ങിനെ ആണ്
ഒരു ചിതയ്ക്ക് തീ കൊളുത്ത്തെണ്ടത് ?

പ്രതീക്ഷിക്കുന്ന ഒരു മരണം ഉണ്ട്
ഇന്നോ നാളെയോ എന്ന്
കാത്തിരുന്നു പോകുന്നവ

തൊട്ടടുത്ത നിമിഷം വരെ
മുന്നില്‍ കത്തി നിന്നും
ഏതു വീഴ്ചകളിലും നീട്ടി പിടിച്ച
കൈ ആയിട്ടും
ഏതു വെയിലിലും തണല്‍ ആയിട്ടും
അനുഭവപ്പെട്ടു പോകുന്നവ
പെട്ടെന്ന് പിടഞ്ഞു ഒടുങ്ങുംപോള്‍
എല്ലാവരും ചേര്‍ന്ന്
തീക്കൊള്ളി കയ്യില്‍ തന്നു
കൊളുത്താന്‍ പറയുമ്പോള്‍

എങ്ങിനെ ആണ്
ഒരു ചിതയ്ക്ക് തീ കൊളുത്ത്തെണ്ടത് ?

Saturday, April 5, 2014

9:48 PM

ഒറ്റ വരികള്‍

ഒറ്റ വരികള്‍
*അത്താഴ മേശ പലപ്പോഴും ഒരു കാല്‍വരികുന്നാണ്
*എലിയില്‍ പെട്ട കെണിയോ കെണിയില്‍ പെട്ട എലിയോ ജീവിതം ?
*ഞാന്‍ ഇവിടെ കാത്തിരിക്കുമ്പോള്‍ അവള്‍ മറ്റെവിടെയോ പെയ്യുകയായിരുന്നു
*വേട്ടക്കാരോട് മൃഗത്തിനു ആരാധന തോന്നിത്തുടങ്ങിയ കാലം
9:44 PM

തീര്‍പ്പുകള്‍

തീര്‍പ്പുകള്‍ 

അനന്തതയിലേക്ക് നീളുന്ന 
വൈദ്യുത കമ്പികളില്‍ 
നട്ടുച്ചയ്ക്ക് 
നമുക്ക് കൊക്കുരുമ്മി 
തൂവലുകള്‍ ചിക്കി 
കണ്ണില്‍ കണ്ണില്‍ നോക്കി 
തപസ്സിരിക്കണം 

ഇടയ്ക്ക്
പ്രണയത്തിന്റെ
വേദ പുസ്തകത്തിലെ
ആരും കാണാത്ത വരികള്‍
നീ ഉറക്കെ വായിച്ചു
വിശപ്പ്‌ തീര്‍ക്കണം

ഒട്ടിയ ഹൃദയങ്ങളില്‍ നിന്നും
നമ്മുടെ ഗാനം
നമ്മളില്‍ നിന്നും നമ്മളിലേക്ക് തന്നെ
ഒഴുകിപ്പരന്നു നിറയണം

അപ്പോള്‍ പെട്ടെന്ന്
വൈദ്യതി പ്രവഹിച്ചു
നമ്മള്‍ കരിഞ്ഞു പോയ്ക്കൊള്ളട്ടെ
ഒരു കവണയില്‍
നമ്മള്‍ പിടഞ്ഞു വീഴട്ടെ ..

നമുക്കെന്തിനാണ്
മാംസത്തിന്റെ ഭാരം പേറുന്ന
രണ്ടു ശരീരങ്ങള്‍ ?
9:42 PM

ശരണം

ശരണം 

മുണ്ഡനം ചെയ്തിരുന്നത്തിന്റെ മീതെ 

ചന്തത്തില്‍ ഒരു വിഗ്ഗ് വച്ചു 
കാഷായം ഉരിഞ്ഞെരിഞ്ഞു 
കസവുടുത്തു 
തഴമ്പിച്ച നഗ്നപാദങ്ങളെ 
ചെരുപ്പ് ഉടുപ്പിച്ചു
ബോധിവൃക്ഷത്തെ
പുച്ഛത്തോടെ ഒന്ന് നോക്കി
ആശകളെ മുഴുവന്‍
നെഞ്ചോട്‌ ചേര്‍ത്ത് വച്ച്
കൊട്ടാരത്തിലേക്ക്
തിരിച്ചു നടക്കുന്നു
ബുദ്ധന്മാര്‍

Thursday, April 3, 2014

8:30 PM

ചില തിരഞ്ഞെടുപ്പ് കഥകള്‍ 

ഒന്ന് 


കുഗ്രാമത്തിലെ  അംഗനവാടി പോളിംഗ് ബൂത്ത്‌ ആയി ചമഞ്ഞതാണ് .വോട്ടെടുപ്പ് തുടങ്ങി.അപ്പോള്‍ ആണ് വാതില്‍ക്കല്‍ നിന്നും ദീനം ആയ ഒരു ശബ്ദം .

എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല .ബാലറ്റ് പുറത്തേക്ക് തരാമോ ?.

നോക്കുമ്പോള്‍ അസാധാരണമായി തടിച്ച ഒരു സ്ത്രീ രൂപം.ചരിഞ്ഞാലും നിവര്ന്നാലും അംഗന്‍ വാടിയുടെ വാതിലൂടെ അകത്തേക്ക് കയറാന്‍ പറ്റുന്നില്ല ..അത് കരുതി ബാലറ്റ് യന്ത്രം പുറത്തേക്കു കൊണ്ട് പോകാനും വകുപ്പില്ല .

ഒരാളുടെ സമ്മതിദാനാവകാശം നിഷേധിക്കരുതല്ലോ ..അവസാനം വഴി കണ്ടെത്തി .സ്ത്രീയെ അംഗന്‍ വാടിയുടെ ജനലിനു അടുത്തേക്ക് കൊണ്ട് വന്നു. പുറത്ത് നിന്നും അഴികള്‍ക്കിടയിലൂടെ കൈ ഞെരുക്കി ഉള്ളില്‍ കടത്തി ബാലറ്റ് യന്ത്രത്തില്‍ ബട്ടന്‍ അമര്തിച്ച്ചു ..വോട്ടു ചെയ്യിപ്പിച്ച സന്തോഷത്തോടെ പ്രിസൈഡിംഗ് ഓഫീസര്‍ ഉള്ളിലേക്ക് .വോട്ടര്‍ ബൂത്തിനു പുറത്തേക്ക് ..

രണ്ട്

സ്വതവേ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആളെ നിയമിക്കുംപോള്‍ അവനവന്റെ മണ്ഡലത്തില്‍ നിന്നും ദൂരെ ഏതെന്കിലും ബൂത്തിലായിരിക്കും നിയമിക്കുക .അപരിചിതമായ സ്ഥലം, രണ്ട് ദിവസത്തെ അലച്ചില്‍ ഒക്കെ ചില ആളുകളെ രണ്ടെണ്ണം വീശാന്‍ പ്രേരിപ്പിക്കും .അങ്ങിനെ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ തലേന്ന് ബൂത്തില്‍ എത്തി.രാത്രി തന്നെ സേവ തുടങ്ങി ..പാതിരാ വരെ നീണ്ടു ..പുലര്ച്ചക്ക് പിന്നെയും .രാവിലെ വോട്ടെടുപ്പ് തുടങ്ങണം ..മറ്റു ഓഫിസര്‍ മാര്‍ ചേര്‍ന്ന് ഒരു വിധം ബൂത്ത്‌ ഒക്കെ സജ്ജീകരിച്ചു .രാവിലെ ആളുകള്‍ വന്നു ക്യൂ നിന്ന് തുടങ്ങി. അപ്പോള്‍ ആണ് ബൂത്തായി സൗകര്യം ഒരുക്കിയ പ്രൈമറി സ്കൂളിന്റെ അടച്ചിട്ട വാതില്‍ തള്ളി തുറന്നു ഒരു അവതാരം പുറത്തിറങ്ങിയത് ..ആളുകളെ ഒന്നിച്ചു കണ്ടതോടെ അവതാരം അവര്‍ക്ക് നേരെ അലറി ..
..എന്താടാ എല്ലാവരും ഇവിടെ വന്നു ക്യൂ നിക്കണത് ? ഇവിടെ എന്താടാ എലെക്ഷന്‍ നടക്കുന്നുണ്ടോ ......മക്കളെ ...

പിന്നെ ഉണ്ടായ കാര്യം പറയേണ്ടതില്ലല്ലോ .

മൂന്ന്

 തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആളെ എടുക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തുടങ്ങും ജീവനക്കാരുടെ പരവേശം.ഉത്തരവാദിത്വം ഉള്ള പണി, ഹാജരായില്ലെങ്കില്‍ അര്രസ്റ്റ്‌ ഒക്കെ ഭീഷണി ആണ്.കുഞ്ഞുങ്ങള്‍ ഒക്കെ ഉള്ള സ്ത്രീ ജീവനക്കാര്‍ ആണെങ്കില്‍ പറയുകയും വേണ്ട.അപ്പോള്‍ പിന്നെ ഒരേ ഒരു വഴി എങ്ങിനെ എങ്കിലും ഡ്യൂട്ടി ഒഴിവാക്കി എടുക്കുക എന്നതാണ് .പക്ഷെ ഇത് അത്ര എളുപ്പം നടക്കുന്ന പണി അല്ല താനും .അങ്ങിനെ ഒരു ടീച്ചര്‍ ഡ്യൂട്ടി ഒഴിവാക്കിയ അനുഭവം.ടീച്ചര്‍ക്ക് 24 വയസ്സ് ആണ്.നല്ല ആരോഗ്യം ,വിവാഹം കഴിഞ്ഞിട്ടില്ല ,പ്രാരാബ്ധങ്ങള്‍ കുറവ്.ഡ്യൂട്ടിക്ക് പോകാവുന്നത്തെ ഉള്ളൂ. ഒഴിവാക്കി കിട്ടാന്‍ ഒരു നിര്വാഹവും ഇല്ല.അപ്പോള്‍ ടീച്ചര്‍ കണ്ടുപിടിച്ച പണി ..ഉടന്‍ ഒരു അഞ്ഞൂറ് റൂപ കെട്ടി നോമിനേഷന്‍ കൊടുത്തു സ്ഥാനാര്‍ഥിയായി .അപ്പോള്‍ പിന്നെ ഡ്യൂട്ടിക്ക് പോകേണ്ടല്ലോ .ജയിക്കണം എന്നാ വാശി ഇല്ലാത്തതിനാല്‍ പ്രചാരണത്തിനും പോകേണ്ട.

നാല് 

തിരഞ്ഞെടുപ്പിന് ബൂത്തില്‍ ഡ്യൂട്ടിയ്ക്ക് നിയമിക്കപ്പെട്ടു കഴ്ഗിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം കൂടും .പ്രിസൈഡിംഗ് ഓഫീസര്‍ക്ക്‌ ഒരു ജുഡിഷ്യല്‍ ജഡ്ജിയുടെ അധികാരം ആണ് .ബൂത്തിനു ഇരുനൂറു മീറ്റര്‍ പരിധിയില്‍ .പുറത്ത് സായുധരായ പോലിസ്‌ ,ആര്‍മി സംഘം ഉണ്ടാകും .പ്രിസടിംഗ് ഓഫീസര്‍ വെടി വയ്ക്കാന്‍ ഓര്‍ഡര്‍ കൊടുത്താല്‍ സൈന്യം വെടി വക്കണം .അത്ര അധികാരം ആണ് പ്രിസടിംഗ് ഓഫീസര്‍ക്ക് .

ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവര്‍ക്കുള്ള പരിശീലന ക്ലാസ്സില്‍ പരിശീലകന്‍ ക്ലാസ് എടുക്കുകയാണ് .

അത് വരെ ക്ലാസ്സ്‌ അത്ര തന്നെ ശ്രദ്ധിക്കാത്ത അതെ സമയം ഉത്തര വാദിത്വത്ത്തില്‍ അമിത ഭയവും ഉള്ള ഒരു വനിതാ പ്രിസൈഡിംഗ് ഓഫീസര്‍ കസേരയില്‍ നിന്നും ചാടി എഴുനേറ്റു
ചോദിച്ചു ..

                      സാര്‍ സാര്‍ ഒരിക്കല്‍ കൂടി പറയു സാര്‍,,കേട്ടില്ല ..എപ്പോളാണ് സാര്‍ വെടി വക്കേണ്ടത് ..? രാവിലെയോ അതോ ഉച്ചക്ക് ആണോ ?

അഞ്ച്

ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ജീവനക്കാര്‍ .തസ്തികയില്‍ ഭാര്യ അല്പം ഉയര്‍ന്നും ഭര്‍ത്താവ് താഴെയും ആണ് .ഇതിന്റെ പേരില്‍ വീട്ടില്‍ തന്നെ അല്ലറ ചില്ലറ സൌന്ദര്യ പിണക്കം നിലവില്‍ ഉള്ളപ്പോള്‍ ആണ് തിരഞ്ഞെടുപ്പ് ജോലി വരുന്നത് .കഷ്ടകാലം വരുന്ന വരവ് നോക്കണം. രണ്ടാള്‍ക്കും ഡ്യൂട്ടി .കിട്ടി .അതും ഒരേ ബൂത്തില്‍ ഭാര്യ പ്രിസൈഡിംഗ് ഓഫീസര്‍ ,ഭര്‍ത്താവ് രാണ്ടാം പോളിംഗ് ഓഫീസര്‍ ..ഭാര്യയ്ക്കാണ് അധികാരം കൂടുതല്‍ ..ഭര്‍ത്താവ് വിടുമോ ?
പരാതിയുമായി ജില്ലാ കലക്ടറുടെ ഓഫിസില്‍ എത്തി ..
സാറേ വീട്ടില്‍ തന്നെ അവള്‍ക്കാണ് കൂടുതല്‍ അധികാരം .അതിപ്പോള്‍ വീട്ടിലല്ലേ ആരും കാണില്ലെന്ന് വയ്ക്കാം .ഇത് പോളിംഗ് ബൂത്തില്‍ നാല് ആളു കാണുന്നിടത്ത് അവള്‍ പ്രിസടിംഗ് ഓഫീസര്‍ ആയാല്‍ എനിക്ക് കുറച്ചിലാണ് ..ഒന്നുകില്‍ എന്നെ പ്രിസൈഡിംഗ് ഓഫീസര്‍ ആക്കണം .അല്ലെങ്കില്‍ ഭാര്യ ഇല്ലാത്ത വേറെ ബൂത്തിലേക്ക് എന്നെ മാറ്റണം .മൂന്നാം പോളിംഗ് ഓഫിസര്‍ ആയിട്ടയാലും മതി ..

ആറ്

നഗരത്തിലെ ഒരു കോളേജ്‌ ആണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ജോലികളുടെ കേന്ദ്രം. ഇവിടെ നിന്നാണ് ബാലറ്റ് വിതരണം.ജീവനക്കാര്‍ക്കുള്ള യാത്രാ സൗകര്യം ഒക്കെ.അതിനായി എത്തിയതാണ് രണ്ട് പേര്‍.രണ്ട് പേര്‍ക്കും പ്രിസടിംഗ് ഓഫിസര്‍ ആയാണ് നിയമനം .കുറെ കാലം മുമ്പ് ഒരേ ഓഫീസില്‍ ഒപ്പം ജോലി ചെയ്ത സുഹൃത്തുക്കള്‍ രാവിലെ യാദൃചികമായി കണ്ടു മുട്ടിയതാണ് .അവര്‍ വരാന്തയോട് ചേര്‍ന്ന്  നിന്ന് പഴയ കാലത്തെ രസങ്ങള്‍ പങ്കിട്ടു പറയുകയാണ്‌ .അരമണിക്കൂര്‍ ആയി ..മുക്കാല്‍ മണിക്കൂര്‍ ആയി .അവര്‍ വര്‍ത്തമാനം പറഞ്ഞു തീരുമ്പോള്‍ അവര്‍ക്ക് പിറകെ നീണ്ട ക്യൂ അര കിലോമീറ്റര്‍ പിന്നിട്ടിരുന്നു .

 സുഹൃത്തുക്കള്‍ ആയ പോളിംഗ് ഓഫീസര്‍ മാര്‍ വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നത് കണ്ടു കാര്യം അറിയാതെ ഡ്യൂട്ടി സംബന്ധിച്ചവരി ആയിരിക്കും എന്ന് കരുതി ആളുകള്‍ അവര്‍ക്ക് പിന്നാലെ വരി നിന്നതാണ്.പിന്നെ വന്നവര്‍ അതിന്നു പിറകെ..അങ്ങിനെ ആണ് വലിയ ക്യൂ ആയത് .

ഏഴ് 

വോട്ടെടുപ്പിനിടയില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ അശ്രദ്ധ ഒരു വോട്ടറെ കരിന്കാലിയാക്കി .സംഗതി സത്യം ആണ് .സ്ഥലം പോളിംഗ് ബൂത്ത്‌ .പേര് വിളിച്ച വോട്ടര്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്തേക്ക് .ചൂണ്ടു വിരലില്‍ മഷി പുരട്ടാന്‍ നില്‍ക്കുന്നു .സ്വതവേ പേടിക്കാരി ആയ ഓഫീസര്‍ ,ആദ്യമായി ഒരുആളുടെ കയ്യില്‍ മഷി കുത്ത്തുകയാണ് .ധൃതിയില്‍ കുപ്പി ഉയര്‍ത്തിപ്പിടിച്ചു തുറന്നു .കുപ്പി കയ്യില്‍ നിന്നും മേശപ്പുരത്തെക്ക്.അവിടെന്ന് നേരെ താഴേക്കും. കാത്തു നിന്ന വോട്ടറുടെ കാലിലേക്ക് .വോട്ടറുടെ കാല്പത്തി മുഴുവന്‍ മഷി പരന്നു.വോട്ടു മഷി അല്ലെ ? തുടച്ച്ചാലും തുടചാലും പോകുകയും ഇല്ല .മഷി തട്ടിപ്പോയത്തോടെ പിന്നെ വോട്ടിനെത്തിയവര്‍ക്ക് മഷി പുരട്ടാന്‍ മാര്‍ഗം ഇല്ലാതായി. മഷി പുരട്ടാതെ പറ്റുകയും ഇല്ല.പിന്നെ അടുത്ത ബൂത്തിലെ ആളുകള്‍ സഹായിച്ചാണ് വോട്ടിംഗ് നടന്നത്
..അങ്ങിനെ  കാലില്‍ മഷി പരന്ന ആ വോട്ടര്‍ ആറുമാസത്തോളം നാട്ടില്‍ കരിങ്കാലി ആയി നടന്നു .

എട്ട്

വോട്ടെടുപ്പിന് എത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പിന് തയ്യാരാകിയ വാഹനങ്ങളില്‍ മാത്രം പോകണം എന്നാണു ചട്ടം .പോളിങ്ങിന്റെ രഹസ്യ സ്വഭാവവും സുരക്ഷയും കാക്കുന്നതിനു വേണ്ടിയാണ് അത് .അങ്ങിനെ ബാലറ്റ് യന്ത്രങ്ങളുടെ വിതരണം കഴിഞ്ഞു .എല്ലാവരും പോകാന്‍ വേണ്ടി ബസ്സുകള്‍ തയ്യാറായി. ഒരു ബൂത്തിലെക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ കാണാന്‍ ഇല്ല .ഇവര്‍ക്ക് വേണ്ടി കാത്തു മറ്റുള്ളവരുടെയും നേരം വൈകുന്ന നിലയായി .അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഇവര്‍ സര്‍ക്കാര്‍ വാഹനത്തിനു കാത്തു നില്‍ക്കാതെ സ്വന്തം നിലയ്ക്ക് കിട്ടിയ ഒരു ഓട്ടോ വിളിച്ചു പോളിംഗ് ബൂത്തിലേക്ക് വച്ചു പിടിച്ചതാണ് .
ഇതിനിടെ മറ്റൊരു സംഭവം .ഒരു പ്രിസിടിംഗ് ഓഫീസറെ കാണാന്‍ ഇല്ല .ഒരു എലെക്ടോനിക് ബാലറ്റ് മെഷീന്‍ ചുമരില്‍ ചാരി വച്ച നിലയില്‍  അനാഥമായി കാണുകയും ചെയ്തു .പിന്നെ ഇദ്ദേഹത്തിനായി തിരച്ചില്‍ ആയി. അവസാനം നഗരത്തിലെ ഒരു ബാറില്‍ നവ രസങ്ങളോടും കൂടെ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി എന്ന് രഹസ്യം .


ഒമ്പത് 

വോട്ടെടുപ്പിന് മുന്നോടി ആയുള്ള നിരവധി പരിശീലന ക്ലാസുകള്‍ ഉണ്ട് .ഇതിനു പലരും വൈകി വരുന്നത് കണ്ടപ്പോള്‍ ഉത്തരവാദിത്വം കൂടിയ ഒരു പരിശീലകന്‍ വൈകി വരുന്ന എല്ലാരും ഒപ്പിടുമ്പോള്‍ വിശദീകരണം എഴുതണം എന്ന് നിബന്ധന വച്ചു.ആദ്യം എത്തിയത് ഗര്‍ഭിണി ആയ ഒരു എല്‍ പി സ്കൂള്‍ ടീച്ചര്‍.വൈകിയതിന് കാരണം ആയി ടീച്ചര്‍ എഴുതി ..ഗര്‍ഭിണി ആയത് കാരണം നടക്കാന്‍ വേഗത പോര.അത് കൊണ്ട് സ്റ്റോപ്പില്‍ എത്ത്തിയപ്പോലെക്കും ബസ്സ്‌ പോയി.പിന്നെ വൈകി വന്നവര്‍ ഒക്കെ ആണുങ്ങള്‍ ആയിരുന്നു.അവര്‍ ഈ നിബന്ധന കാര്യം ഒന്നും അറിഞ്ഞിരുന്നില്ല. .ഇവര്‍ എല്ലാരും ഒപ്പിട്ടതിനു ശേഷം ടീച്ചര്‍ കാരണം എഴുതിയ കോളത്തിന് താഴെ ടിറ്റോ (ആവര്‍ത്തന ചിഹ്നം )ഇട്ടു വച്ചു .പിന്നീട് വന്നവര്‍ ഒക്കെ ഇത് ആവര്‍ത്തിച്ചു .അവസാനം നിബന്ധന വച്ച ഉദ്യോഗസ്ഥന്‍ വന്നു പരിശോധിച്ചപ്പോള്‍ ഹാജരായ പുരുഷ പ്രജകളില്‍ ഭൂരിഭാഗം പേരും ഗര്‍ഭം ഉള്ളവര്‍ ...