പാളങ്ങള്‍
പേക്കിനാക്കള്‍
പിച്ചും പേയും പറഞ്ഞു
പാഞ്ഞു പോകുന്ന രാവുകളി
പാപക്കറകള്‍
അടിച്ചുവാരാന്‍ വേണ്ടി മാത്രം
കണ്ണ് മിഴിക്കുന്ന
പ്രഭാതങ്ങളില്‍
പ്രണയഭംഗങ്ങള്‍
ഉച്ച്ചച്ചൂടില്‍ തേങ്ങുന്ന
പകലുരുക്കങ്ങളില്‍
കൂട്ടി മുട്ടലുകളുടെ
അഭിനയമില്ലാതെ
സമാന്തരമായ പ്രണയമാണ്
സ്വര്‍ഗത്തേക്കാള്‍ ഉപരി
നരകത്തെ നമുക്ക് സ്വീകാര്യമാക്കിയത്
ഒരു യാത്രയും
ഒരു ചുംബനവും
എവിടെയും തുടങ്ങുന്നില്ല
അവസാനിക്കുന്നുമില്ല
പിന്നെതിനാണ്
കൈവീശിയും കെട്ടിപ്പിടിച്ചും
ജീവിതത്തെ ശ്വാസം മുട്ടിക്കുന്നത്
അവന്‍ ഇന്ന് പതിവില്ലാതെ
നേരെത്തെ വരുമായിരിക്കും
പച്ചകണ്ണുകള്‍ കടാക്ഷിച്ചു
വേശ്യകളെ പോലെ നില്‍ക്കുന്നുണ്ട്
വിളക്ക്മരങ്ങള്‍
നീണ്ടു നിവര്‍ന്നു
എല്ലാം മറന്നു
ഉറങ്ങാന്‍
കിടക്കുന്നത് ഒരു സുഖമാണ്
അവന്‍ വന്നു ഉണര്‍ത്താതിരുന്നാല്‍
മതിയായിരുന്നു
തലക്കല്‍ ചുരുട്ടി വച്ച കടലാസില്‍ നിന്ന്
അവനിത് വായിക്കാതിരുന്നാല്‍
മതിയായിരുന്നു
Post Top Ad
ഉള്ളടക്കം
Thursday, April 17, 2014
Subscribe to:
Post Comments (Atom)
നല്ല വരികള്‍ , കാലം പുരോഗമിക്കുമ്പോള്‍ മനുഷ്യന്‍ പിറകോട്ട് :(
ReplyDelete"തലക്കല്‍ ചുരുട്ടി വച്ച കടലാസില്‍ നിന്ന്
ReplyDeleteഅവനിത് വായിക്കാതിരുന്നാല്‍
മതിയായിരുന്നു"
അവനത് വായിക്കാതെ നിർവികാരം തലയ്ക്കുമുകളിലൂടെ പാഞ്ഞു പോകുക തന്നെ ചെയ്യും. ജീവിതത്തിൽ ശ്വാസം മുട്ടിയവരെ സ്വതന്ത്രമാക്കി കൊണ്ട്.
നല്ല കവിത.
നന്നായിരിക്കുന്നു ആശംസകള്‍
ReplyDeleteകൊള്ളാം ആശംസകൾ
ReplyDelete