kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, May 28, 2015

8:55 AM

കൃഷിയിലെ നൂതന രീതികള്‍

കൃഷിയിലെ നൂതന രീതികള്‍ അറിയാന്‍ അധ്യാപകര്‍ മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്ര അധ്യാപകര്‍ നൊട്ടമലയിലെ സെല്‍ പ്ലാന്റ്  ടിഷ്യ കള്‍ച്ചര്‍ കേന്ദ്രം സന്ദര്‍ശിച്ചു






Monday, May 25, 2015

6:28 AM

കുട്ടികളെ വരവേല്‍ക്കാന്‍ മധുരമായ പ്രവേശന ഗാനം


         ഈ വര്‍ഷം സ്കൂളുകളില്‍ കുട്ടികളെ വരവേല്‍ക്കാന്‍  മധുരമായ പ്രവേശന ഗാനം .തൃശ്ശൂര്‍ ചേറ്റുവ ഗവ എല്‍പി സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയ വരികളാണ് ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത് .

ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം

പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു ..ആ ആ ആ

അക്ഷര വൃക്ഷത്തണലില്‍
നമ്മള്‍ക്കൊത്തോരുമിക്കാം ഉത്സവമായ്

(പുതിയൊരു പുലരി പിറന്നു 
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു ..ആ ആ ആ )

കളിയാടീടാം കണക്കു കൂട്ടാം
കഥയുടെ ചെപ്പിലോളിച്ചീടാം

കവിതകള്‍ പാടി പാടി രസിക്കാം
കാലിടറാതെ നടന്നു പഠിക്കാം

അറിവിന്‍ ജാലക വാതില്‍ തുറന്നു
ആകാശത്ത് പറന്നുയരാം


പരന്ന ലോകം മാടി വിളിപ്പൂ
വരൂ വരൂ
വരൂ നമുക്കിന്നുത്സവമായ്


ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു

പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു
കാറ്റിന്‍ കൈകളില്‍ ഊഞ്ഞാലാടാം

കടലിന താളം കേട്ടറിയാം
മഴവില്ലെഴുതാം മഴ നനയാം
പുഴയുടെ കുളിരിലലിഞ്ഞോഴുകാം
കാണാപാഠം കാട്ടില്‍ കളയാം
കണ്ടും ചെയ്തും മുന്നേറാം
പരന്ന ലോകം മാടി വിളിപ്പൂ
ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു .

Monday, May 18, 2015

9:51 AM

മൂന്നു രംഗമുള്ള ഒരു കവിത

രംഗം ഒന്ന് 
==========
അവന്‍ /അവള്‍ കരയുന്നു 
ആരൊക്കെയോ ഓടി കൂടുന്നു 
അവര്‍ ഉച്ചത്തില്‍ ഉച്ചത്തില്‍ 
കരഞ്ഞു കൊണ്ടേ ഇരിക്കുന്നു 
ആളുകള്‍ കേട്ട് കൊണ്ടേ ഇരിക്കുന്നു
രംഗം രണ്ട്
=========
അവന്‍ /അവള്‍ കരയുന്നു 
ആരും തിരിഞ്ഞു നോക്കുന്നില്ല 
അവര്‍ ഇടം വലം നോക്കി 
ഉച്ചത്തില്‍ ഉച്ചത്തില്‍ 
കരഞ്ഞു കൊണ്ടേ ഇരിക്കുന്നു
ആരും തിരിഞ്ഞു നോക്കുന്നില്ല ...
രംഗം മൂന്ന്
========
ചുറ്റും നോക്കി 
അവന്‍ /അവള്‍ 
കരച്ചിലിന്റെ പായ മടക്കി 
പരസ്പരം മരിച്ചു 
എന്നുറപ്പ് വരുത്തി 
എഴുനേറ്റു പോകുന്നു ...
മേമ്പൊടിക്കായി ജീവിതം 
എന്നെഴുതിയ കൊടി പിടിച്ച്
ഒരു ജാഥക്ക് ഓരത്ത് കൂടി 
വാ മൂടിക്കെട്ടി 
മൌനമായി പോകാവുന്നതാണ്
ഇത്രേ ഉള്ളൂ കാര്യങ്ങള്‍ ..
9:50 AM

അവള്‍ എന്ന കവിത

അവള്‍ എന്ന കവിത 
അവള്‍ എന്നെ
കടുപ്പിച്ചു നോക്കി 
അടിച്ചു വാരുന്നു
തുടച്ചു നീക്കുന്നു
ചിറി കോട്ടി
കല്ലിലിട്ടു അലക്കി
കഴുകി ഉണക്കാനിടുന്നു
പിരാകി പറഞ്ഞ്
ഇസ്തിരിയിട്ട്
ചുരുള്‍ നിവര്‍ത്തുന്നു ...
പല്ലിറുമ്മി
അവളെന്നെ
കൊത്തിയരിയുന്നു
വേവിച്ച് കറിയാക്കുന്നു
കൊറുവുതീര്‍ന്നു
പൂണ്ടടക്കം പിടിച്ച്
നെറ്റിയില്‍ ഉമ്മ വക്കുന്നു
കതകുകള്‍ പഴുതടച്ച്
നിഴലും വെളിച്ചവും
ചേര്‍ത്ത് വയ്ക്കുന്നു
പുഞ്ചിരിച്ച്
ചില നേരങ്ങളില്‍
താരാട്ട് പാടി ഉറക്കുന്നു ..
അപ്പോള്‍ അവളെന്നെ
പെറ്റുപോകുന്നു
ഞാന്‍ അനാദിയായി
കരഞ്ഞു പോകുന്നു

Thursday, May 14, 2015

7:50 PM

കല്ലടിക്കോടന്റെ മാനസപുത്രന്‍

കല്ലടിക്കോടന്റെ മാനസപുത്രന്‍


മുണ്ടൂർ സേതുമാധവൻ 
1942 ഏപ്രിൽ 10-ന്‌ പാലക്കാട്‌ ജില്ലയിലെ മുണ്ടൂരിൽ ജനിച്ചു. അച്‌ഛൻഃ മാരാത്ത്‌ ഗോവിന്ദൻ നായർ. അമ്മഃ വാഴയിൽ ദേവകി അമ്മ. മുപ്പതു വർഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962-ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു. ഇരുനൂറ്റി അമ്പതിലധികം കഥകൾ എഴുതിയിട്ടുണ്ട്‌. നിറങ്ങൾ, കലയുഗം, ഈ ജന്മം, മരണഗാഥ, അനസൂയയുടെ സ്വപ്‌നങ്ങൾ, ആകാശം എത്ര അകലെയാണ്‌, കേട്ടുവോ ആ നിലവിളി എന്നിവ കൃതികൾ. കലിയുഗം ചലച്ചിത്രമാക്കുകയുണ്ടായി. ആകാശം എത്ര അകലെയാണ്‌ എന്ന കൃതിക്ക്‌ മുണ്ടശ്ശേരി അവാർഡ്‌ ലഭിച്ചു.
മുണ്ടൂര്‍ സേതു മാധവന്‍

എന്നില്‍ ഭയവും വിസ്മയവും ഉന്മാദവും പ്രത്യാശയും നിറയ്ക്കുന്ന എന്റെ പ്രിയപ്പെട്ട കല്ലടിക്കോടന്‍ മലയ്ക്ക് ...തന്റെ പതിനെട്ടു കഥകളുടെ സമാഹാരമായ മുണ്ടൂര്‍ എന്ന സമാഹാരം തന്നെ കഥാകൃത്ത് തന്റെ ദേശത്തിനു സമര്‍പ്പിക്കുകയാണ് .സേതുമാധവന്റെ കഥകള്‍ക്ക് മുണ്ടൂര്‍ വിട്ടു മറ്റൊരു വാക്കില്ല .എന്നെ സംബന്ധിച്ച് എന്റെ ഗ്രാമമാണ് എന്റെ ഇതിവൃത്തവും ഭാഷയും. ഏതു കഥാബീജത്തേയും വികസിപ്പിച്ചെടുക്കാന്‍ അവയെ ഞാന്‍ എനിക്കു വഴങ്ങിക്കിട്ടിയ എന്റെ ഗ്രാമാന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നു. എന്റെ ഗ്രാമാന്തരീക്ഷം അനുവാചക മനസ്‌സില്‍ അയാളുടെ സ്വന്തം ജീവിതാന്തരീക്ഷമായി മാറിവരുമ്പോഴാണ് എന്റെ ഗ്രാമത്തിന് നിലനില്‍പ്പ് ലഭിക്കുന്നത് എന്നാണു കെ എന്‍ സുരേഷ് കുമാറിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മാഷ്‌ തന്നെ പറയുന്നത് 
അതിസാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു മനസ്സ് , ഒരു മുഖം; വ്രണിതമായ മനസ്‌സിലെ ഒരിടം. ഏത് ലോകോത്തര ജീവിത ദര്‍ശനത്തേയും അപഗ്രഥിക്കാനും അതിന്റെ സ്വതസിദ്ധമായ അന്തരീക്ഷത്തില്‍ പറഞ്ഞുവയ്ക്കാനും ഇതു മതി എന്നും തന്റെ ഗ്രാമമായ മുണ്ടൂര് ഒരു അതിര്‍ത്തിഗ്രാമം കൂടിയാണെന്നും പാലക്കാടിന്റേയും വള്ളുവനാടിന്റേയും സ്വാഭാവികമായഒരു സാംസ്‌കാരിക സമന്വയം മുണ്ടൂരില്‍ കണ്ടേക്കാമെന്നും കഥാകൃത്ത് അടിവരയിടുന്നു . പാലക്കാട്ടെ ഓരോ സമുദായത്തിനും സ്വന്തമായുള്ള  വാമൊഴി ശൈലികള്‍ തന്റെ  ഗ്രാമത്തേയും ജനങ്ങളേയും നെഞ്ചേറ്റി നടക്കുന്ന ഒരെഴുത്തുകാരനെന്ന നിലയില്‍ കഥയുടെ പശ്ചാത്തലത്തിന് അനുസരിച്ച് അവയുടെ തനിമ ചോര്‍ന്നുപോകാതെ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് ഇതേ അഭിമുഖത്തില്‍ മാഷ്‌ തന്നെ സാഖ്യപ്പെടുത്തുന്നുണ്ട്  അങ്ങനെയാവുമ്പോഴെ കഥക്ക് മണ്ണിന്റെ ഗന്ധവും മനുഷ്യന്റെ തുടിപ്പും കാറ്റിന്റെ തേങ്ങലും കല്ലടിക്കോടന്‍ മലയുടെ കരുത്തും ലഭിക്കുകയുള്ളൂ. കഥ ജീവിതത്തിന്റെ അപഗ്രഥനമാവുമ്പോള്‍ ഇത്തരത്തിലുള്ള എഴുത്ത് അനിവാര്യമാണ്എന്നും മാഷ്‌ കണ്ടെത്തുന്നു .

 മുണ്ടൂര്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. . മുണ്ടൂര് കഥാപശ്ചാത്തലമായി എന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം താന്‍ മുണ്ടൂര്‍ക്കാരനാണ് എന്നതാണ്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം മഹാദാരിദ്ര്യത്തില്‍ ആണ്ടുപോയ ഈ ഗ്രാമമാണ് തന്നെ  കൈനീട്ടി സ്വീകരിച്ചത്. ഇവിടുത്തെ കരിപുരണ്ട അടുക്കളയില്‍ മൗനത്തില്‍ അടച്ചിട്ട ജന്‍മങ്ങള്‍. പുറത്തുവരാത്ത തേങ്ങലുകള്‍ ഏറ്റുവാങ്ങുന്ന കാറ്റ്. കോളറ വിഴുങ്ങിയ ജന്‍മങ്ങള്‍. നിരക്ഷരതയിലും ദാരിദ്ര്യത്തിലുമാണെങ്കിലും സ്‌നേഹവും സങ്കടവും ക്രോധവും ഇല്ലായ്മകളും പങ്കിടുന്ന ഒരു ജനതയുടെ ആവാസകേന്ദ്രം എന്നിങ്ങേന ആണ് കഥാകൃത്ത് തന്റെ ഗ്രാമത്തെ അടയാളപ്പെടുത്തുന്നത്   അത്മു കൊണ്ട്ണ്ടൂ തന്നെ സേതുമാധവന്‍ മാഷിന്റെ കഥയിലെ മുണ്ടൂര്‍ ലോകത്തിലെ  ഓരോ ഗ്രാമത്തിന്റേയും പേരായി മാറുന്നു .

                    തന്നെ  സംബന്ധിച്ച് കുട്ടിക്കാലം മുതല്‍  വിടാതെ മോഹിപ്പിച്ച രണ്ടുമൂന്നു കൂട്ടുകാരേ പറ്റി അഭിമുഖത്തില്‍ മാഷ്‌ പറയുന്നുണ്ട് . ഇരുട്ട്, കല്ലടിക്കോടന്‍ മല, കാറ്റ് എന്നിവ വ്യക്തികളുടെ  സ്ഥാനം തന്നെയായി  തന്റെ കഥകളില്‍ വരുന്നതായി മാഷ്‌ പറയുന്നു . ഗ്രാമത്തിലെ തന്റെ  പഴയ വീട്ടിലെ ഉമ്മറക്കോലായില്‍ ഉറക്കം വരാതെ  കിടന്നിരുന്ന രാത്രികളില്‍ വടക്കുപുറത്ത് കൂട്ടിരിക്കുന്ന കല്ലടിക്കോടന്‍ മല . കാട്ടുതീ പടര്‍ന്നുപൊങ്ങുന്ന കല്ലടിക്കോട്. എല്ലാ വ്യഥകളും ഏറ്റുവാങ്ങി, മഞ്ഞിന്റെ കണ്ണീര്‍ പൊഴിക്കുന്ന കല്ലടിക്കോടന്‍. ഏതു വറുതിയിലും സാന്ത്വനമായി കാറ്റഴിച്ചുവിടുന്ന കല്ലടിക്കോടന്‍.തന്റെ  കഥകള്‍ക്ക് പുതിയ അര്‍ത്ഥവും ശക്തിയും നല്‍കാന്‍ ഈ പ്രതീകങ്ങള്‍ക്ക് ഏറെ സഹായകമായതായി മാഷ്‌ പറയുന്നു 

Thursday, May 7, 2015

7:24 AM

ഭൂമിയെ വിഴുങ്ങാന്‍ വരുന്നു പ്രകാശ മലിനീകരണവും

ഭൂമിയെ വിഴുങ്ങാന്‍ വരുന്നു
പ്രകാശ    മലിനീകരണവും 

ജലമലിനീകരണം വായുമലിനീകരണം മണ്ണ് മലിനീകരണം ശബ്ദ മലിനീകരണം എന്നീ പദ പ്രയോഗങ്ങളും അവസ്ഥകളും എല്ലാം സമൂഹത്തിനു ഇന്ന് പരിചിതമാണ് .സ്കൂള്‍ പുസ്തകങ്ങളില്‍ ഇവയെകുറിച്ചെല്ലാം കുട്ടികള്‍ പഠിച്ചു വരുന്നു .പലതരത്തില്‍ സമൂഹം ഇത് അനുഭവിച്ചും വരുന്നു .എന്നാല്‍ പ്രകാശ മലിനീകരണം എന്ന പദ പ്രയോഗവും അവസ്ഥയും നമുക്ക് താരതമ്യേന അപരിചിതമാണ് .അന്താരാഷ്‌ട്ര പ്രകാശ വര്‍ഷമായി ആചരിക്കുന്ന 2015 ല്‍ ആഗോളതലത്തില്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരുന്നു .

എന്താണ് പ്രകാശ മലിനീകരണം

അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണം. പ്രപഞ്ചത്തിലെ നൈസർഗികമായ പ്രകാശം സൂര്യ പ്രകാശം ,അതിന്റെ പ്രതിഫലിത രൂപമായ നിലാവ് എന്നിവയാണ് . പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യപ്രകാശം എന്നത് മനുഷ്യന്‍ ഉലപ്പെടെ ഉള്ള  ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്നു, ഇതാണ്  പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലം.
ആദ്യകാലത്ത്, രാത്രികാലങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ഇത് ശ്രദ്ധിച്ചിരുന്നത് .
മനുഷ്യരിലും ജീവികളിലും പലതരം അർബുദങ്ങൾക്കും മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു.മനുഷ്യരിൽ പ്രകാശ മലിനീകരണം സിർകാഡിയൻ റിഥത്തെ സാരമായി ബാധിക്കുന്നു. അതുമൂലം തലവേദനമൈഗ്രേൻഉറക്കക്കുറവ്,പൊണ്ണത്തടിപ്രമേഹം എന്നിവയും വന്നു ചേരുന്നു.ഭൂമിയില്‍ ധ്രുവ പ്രദേശങ്ങളില്‍ ഒഴികെ മറ്റു എല്ലായിടത്തും ഒരു ദിവസം എന്നാല്‍ രാവും പകലും കൂടിയത് ആണ്.ഇരുട്ടിനും വെളിച്ചത്തിനും വിധേയമായി ശാരീരികവും മാനസികവും വൈകാരികവും ആയി ഉണ്ടാകുന്ന വ്യതിയാന വിശേഷങ്ങള്‍ ആണ് സിര്കാര്ടിയന്‍ റിഥം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ സ്ടീവാന്‍ ഹോക്ക്ലി  തന്റെ ബ്ലെന്ടെട് ബൈ ദ ലൈറ്റ് എന്ന കൃതിയില്‍  ഇതിന്റെ ദോശ വശങ്ങള്‍ പറയുന്നുണ്ട് .
       അമിതപ്രകാശവും കൃത്രിമ പ്രകാശവും  സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്നും കണ്ടെത്തിട്ടില്ല.സസ്യങ്ങള്‍ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ചെയ്യുന്ന പ്രകാശ സംശ്ലേഷണം  കൃത്രിമ വെളിച്ചത്തിലും  ചെയ്യാന്‍ ശ്രമിക്കുകയും തന്മൂലം സൂര്യ പ്രകാശത്തോട് അവക്കുള്ള പ്രതിപത്തി കുറയുകയും ചെയ്യും എന്ന് കാണിക്കപ്പെടുന്നു .
        ചെറു പട്ടണങ്ങളോട് അടുത്ത് ജീവിക്കുന്ന ചില 
തവളകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. അംബരചുംബികളുടെ പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ഇരകളും ഇരപിടിയന്മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നു.      ഡാർക്ക് സ്കൈ അസോസിയേഷൻ
           

    അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, പ്രകാശ മലിനീകരണം തടയുന്നതിനുളള രാജ്യാന്തര സംഘടനയാണ് ഡാർക്ക് സ്കൈ അസോസിയേഷൻ. വാനനിരീക്ഷകരായിരുന്ന ഡോ. ഡേവിഡ് ക്രഫോർഡും ടിം ഹണ്ടറുമാണ് 1988 ൽ ഈ സംഘടന സ്ഥാപിച്ചത് . നമ്മുടെ വീടുകളിലും ഓഫീസുകളിലും പൊതുയിടങ്ങളിലുമുളള വൈദ്യുതി വിളക്കുകളിൽ പലതും അനാവശ്യമാണെന്നു ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. .അമിത വെളിച്ചം അപകടം സൃഷ്ടിക്കുകയാണെന്നും പലപ്പോഴും കാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നതായും സംഘടന മുന്നറിയിപ്പു നൽകുന്നു.വെളിച്ചമാലിന്യത്തിൽ നിന്നു നഗരത്തെയും ഗ്രാമങ്ങളെയും വനപ്രദേശങ്ങളെയും രക്ഷിക്കുക.വനമേഖലകളെ ഏതെങ്കിലും ഒന്നിനെ ഏഷ്യയിലെ ആദ്യത്തെ ഇന്റർനാഷനൽ ഡാർക്ക്-സ്കൈ പ്ലേസ് ആയി ഉയർത്തുക.വെളിച്ചത്തിന്റെ അതിപ്രസരത്തിൽ ആകാശത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ, കറുത്ത ആകാശം നിലനിറുത്തുക.മ്യൂസിയത്തിൽ പല തട്ടുകളിലായി ഗ്ലോബ് രൂപത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ, ഇതിന്റെ എൺപതു ശതമാനവും ആർക്കും ഉപകാരമില്ലാതെ ആകാശത്തേക്കാണു പോകുന്നത്. *ഹൈമാസ്റ്റ് വിളക്കുകൾറോഡുകളിലെ വിളക്കുകാലുകളും ശാസ്ത്രീയമല്ല.








വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ ഡാർക്ക് സ്കൈ പ്ലേസ് ആയി സംഘടന പ്രഖ്യാപിക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റും ചില ദേശീയോദ്യാനങ്ങൾ നിലവിൽ ഡാർക്ക് സ്കൈ പ്ലേസ് ആണ്. ഇത്തരം സ്ഥലങ്ങളിൽ തെളിഞ്ഞ ആകാശത്തു വാനനിരീക്ഷണം നടത്തുന്നതിനായി ആസ്ട്രോ ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നു.
             കേരളത്തിലെ ടെക്നോപാർക്കിലെയും മറ്റും പല സ്ഥാപനങ്ങളും ഡാർക്ക് സ്കൈ മാനദണ്ഡങ്ങൾക്കനുസരിച്ചു വൈദ്യുതീകരണം നടത്താനൊരുങ്ങുകയാണ്. അമിതമായ വെളിച്ചം ഒരു മാലിന്യം ആണെന്ന് ഉള്ള ഭോധം സമൂഹത്തില്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു .പരസ്യ ബോര്‍ഡുകള്‍ ,ജീവികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെ കൃത്രിമ വെളിച്ചം നിയന്ത്രിക്കുക ,പൊതു പരിപാടികള്‍ കഴിയുന്നതും പകല്‍ ആക്കി മാറ്റുക എന്നിവയെല്ലാം ഇതിനു എതിരായി ചെയ്യാന്‍ സാധിക്കുന്നതാണ് .സോടിം വെപര്‍ വിളക്കുകള്‍ എല്‍ ഇ ദഡി, സി എഫ് എല്‍ ലേസര്‍ എന്നിവയെല്ലാം പ്രകാശ മലിനീകാരണം ഉണ്ടാക്കുന്നു .