kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, September 20, 2013

തലപ്പന്തുകളിയുടെ ഓര്‍മയില്‍ പഴമക്കാര്‍


         തലപ്പന്തുകളിയുടെ ഓര്‍മയില്‍ പഴമക്കാര്‍ 

                                              ഓണപ്പൂക്കളം,ഓണസദ്യ ,ഓണപ്പുടവ എന്നൊക്കെ പ്പോലെ ഓണവുമായി ബന്ധപ്പെട്ട 
തനത് കളിയാണ് ഓലപ്പന്തുകളി അല്ലെങ്കില്‍ തലമപ്പന്തുകളി   കരിമ്പനയുടെയോ  തെങ്ങിന്റെയോ ഓല കൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചുള്ള ഒരു കളിയാണു തലപ്പന്തുകളിതലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. വരവ് കളികളുടെയും മത്സരങ്ങളുടെയും ഒഴുക്കില്‍ തലപ്പന്തുകളി നാടുനീങ്ങിയ നിലയിലാണ് .തലപ്പന്ത് കളിക്കാനുപയോഗിക്കുന്നഓലപ്പന്ത് മെടഞ്ഞു ഉണ്ടാക്കാന്‍ പോലും ഇന്നത്തെ തലമുറയില്‍ പെട്ടവര്‍ക്ക് അറിയില്ല .കളി അറിയുന്ന മുതിര്‍ന്നവര്‍ക്ക് കളിക്കാന്‍ ഇപ്പോള്‍ വേദികളും ഇല്ലാതായി .
                                  
 പന്തുണ്ടാക്കുന്ന രീതി 

കളിക്ക് മുമ്പേ കളിക്കാര്‍ സംഘം ആയി ഇരുന്നു പന്തുണ്ടാക്കും . തെങ്ങ് ,കരിമ്പന എന്നിവയുടെ ഓലകള്‍ കത്തി കൊണ്ട് മുറിച്ചു ഒപ്പം ആക്കി പന്ത് മെടയുന്നു .ആദ്യം ചതുരക്കൊട്ടയുടെ ആകൃതിയില്‍ മെടഞ്ഞു ഉണ്ടാക്കി ഉള്ളില്‍ പച്ചിലകള്‍ കുത്തി നിറക്കുന്നു .ഇതിനു തീറ്റ എന്നാണു പറയുന്നത് .പ്രാദേശികമായി ധാരാളം വളരുന്ന കമൂനിസ്റ്റ്‌ പച്ച എന്ന ചെടിയുടെ ഇലയാണ് സാധാരണ പന്തിനു തീറ്റയായി ഇടുന്നത് . അവസാനം മുകള്‍ ഭാഗം മെടഞ്ഞു കൂട്ടും .ഇതോടെ പന്ത് തയ്യാര്‍ .ഇങ്ങിനെ കുറെ ഏറെ പന്തുകള്‍ തയ്യാറാക്കും.  കൈക്കുള്ളില്‍ ഒതുങ്ങുന്ന വലിപ്പം ആയിരിക്കും സാധാരണ പന്തുകള്‍ക്ക് .മത്സരക്കളി ആകുമ്പോള്‍ എതിരാളിയെ പറ്റിക്കാന്‍ ഇലക്കു കൂടെ കല്ലും തീറ്റയായി നിറക്കുമെത്രേ .ഈ പന്ത് അടിച്ചാല്‍ നീങ്ങില്ല എന്നതാണ് കാരണം..കളിക്കാരന്റെ കൈ വേദനിക്കുകയും ചെയ്യും .
കളിയുടെ രീതി

                       എത്ര പേര്‍ ഉണ്ടെങ്കിലും  കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതു കൊണ്ട് ആളുകളുടെ എണ്ണം പ്രശ്നമില്ല.  അത് കൊണ്ട് തന്നെ ഈ കളി നടക്കുന്ന സ്ഥലത്ത് വന്‍ ജനാവലി തന്നെ ഉണ്ടാകും .ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാൾ കളിക്കുമ്പോൾ മറ്റുള്ളവർ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല്‌ നിലത്ത് കുത്തി നിർത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ "ചൊട്ട" എന്നു ചിലയിടങ്ങളിൽ പറയും. ചിലയിടങ്ങളില്‍ ഇതിനു മട്ട എന്നും പേരുണ്ട് .എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോൾ മറു ഭാഗക്കാർ പിടിച്ചെടുക്കുകയാണെങ്കിൽ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരൻ പല രീതിയിൽ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂർത്തിയാക്കണം. ചൊട്ടക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്ന് ഇടതു കൈയ്യിൽ നിന്ന് വലതു കൈയിലേക്ക് തട്ടിക്കൊടുത്ത് വലതു കൈ കൊണ്ട് തലക്ക് മുകളിലൂടെ തലമ്മ ഒന്ന് എന്ന് പറഞ്ഞ് അടിക്കണം. ചുറ്റുഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പടിച്ചാൽ ഔട്ട്. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് മട്ടയിലെക്കെറിയണം. മട്ടയില്‍ തട്ടിയാലും ഔട്ട്. ഇനി കൈയിൽ തട്ടുകയും പിടിക്കാനാവാതെ നിലത്തു വീഴുകയും ചെയ്താൽ മട്ടക്ക്  നേരെ നിന്ന് എറിയാം.ഔട്ടായില്ലെങ്കിൽ തലമ്മ രണ്ടും ശേഷം മൂന്ന് അടിക്കാം. പിന്നീട് താഴെ കാണൂന്ന ക്രമത്തിൽ 3 അടികൾ വീതമുള്ള ഓരോ റൗണ്ടുകളാണ്.


വിവിധ ഘട്ടങ്ങള്‍
  • തലമ
  • ഒറ്റ
  • ഇരട്ട
  • ഊര
  • നാട്ട 
  • തോടമ 
  • ഓടി 
  • അയ 
  • മുറി 
എന്നിങ്ങനെയാണ്.ചില സ്ഥലങ്ങളിൽ തലമ, ഒറ്റ, പെട്ട, പിടിച്ചാൻ, തുടേത്താളം (താളം), കാലിൻകീഴ്, ഇണ്ടാ(ട്ട)ൻ, ചക്കരക്കൈ എന്നിങ്ങനെയാണ് അറിയപ്പെടുക. 
                                     
ഇനി വേണ്ടത് 

                  ഈ തനത് കളി ഇന്ന് നാട് നീങ്ങിയ നിലയില്‍ ആണ്.ഓണവുമായി ബന്ധപ്പെട്ടതായിട്ടു കൂടി ഈ കളിയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍പോട്ടു വന്നിട്ടില്ല .കേരളത്തിന്റെ സംഥാനവിനോദം ആയി ഇതിനെ അംഗീകരിച്ചു ഈ കളിയെ പുനരുജീവിപ്പിക്കേണ്ട കാലം കഴിഞ്ഞു .പ്രാദേശികമായി കളി അറിയുന്ന മുതിര്‍ന്നവരുടെ സഹായത്തോടെ കുട്ടികളുടെയും യുവജനനങ്ങളുടെയും കളി സംഘങ്ങള്‍ ഉണ്ടാക്കണം .ഇവര്‍ക്കുകളിയില്‍ പരിശീലനം നല്‍കണം. പഞ്ചായത്ത് ,ബ്ലോക്ക്‌ ,ജില്ലാ ,സംസ്ഥാന തല മത്സരനങ്ങള്‍  സംഘടിപ്പിക്കണം .കേരളോത്സവം പരിപാടിയില്‍ തലമപ്പന്തുകളി ഒരു ഇനം ആക്കണം .ഇപ്പോള്‍ കളി സജീവമായി നടക്കുന്ന ഇടനലില്‍ അതിനുള്ള പ്രോതാസാഹ നം നല്‍കണം .കളിയുടെ വീഡിയോ റെകോര്‍ഡ് ചെയ്തു സൂക്ഷിക്കണം..മുതിര്‍ന്ന കളിക്കാരെ സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കണം .എട്ടു ജില്ലകളില്‍ എങ്കിലും ഒരേ പോലെ കളി നടക്കുന്നുണ്ടെങ്കില്‍ മാത്രമേ സ്പോര്‍ട്സ്‌ കൌന്സിലിന്റെ അംഗീകാരം ലഭിക്കുകയുളൂ .കോഴിക്കോട്‌ ജില്ലയില്‍ ഇതിനകം തലപ്പന്തുകളി ടീമുകള്‍ രൂപീകരിചിടുണ്ട് .ഇവിടെ കളിക്ക് പരിശീലനം നല്‍കുന്നു.ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നു .ഇത് ആശാവഹമാണ് .മറ്റു ഇടങ്ങളിലെക്കും ഇത് വ്യാപിപ്പിക്കാനും ഇവര്‍ തയ്യാറാണ് . എല്ലാ ജില്ലകളിലും റെയൂകള്‍ ഉണ്ടാക്കി ഒരു സംസ്ഥാനതല ഏകോപനം ആണ് ഉദ്ദേശിക്കുന്നത് .ആവശ്യം ഉള്ള സ്ഥലങ്ങളില്‍ ഇവര്‍ തന്നെ നേരിട്ട് എത്തി കളിയില്‍ പരിശീലനം നല്‍കും . താല്പര്യം ഉള്ളവര്‍ ഇതിന്റെ സജീവ പ്രവര്‍ത്തകന്‍ ആയ സതീഷിനെ ബന്ധപ്പെടണം : ഫോണ്‍ .9656508877
ഓണക്കാഴ്ച്ചകള്‍ 




 


2 comments:

  1. ഒരുപാട് കളിച്ചിട്ടുണ്ട് തലപ്പന്ത് , ഒറ്റ , പെട്ട, കുത്ത്, കീഴ്‌ , ഇണ്ടന്‍..ഓര്‍മ്മകള്‍ പന്തുപോലെ പായുന്നു പുറകോട്ടു, തെങ്ങോല കൊണ്ട് പന്തും ഉണ്ടാക്കിയിട്ടുണ്ട് എത്രയോ തവണ ..

    ReplyDelete
  2. നന്ദി നല്ല വായനക്ക് ...പ്രിയ സുഹൃത്തെ

    ReplyDelete