kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, September 23, 2013

ഓണക്കുടയ്ക്ക് പറയാനുള്ളത്

ഓണക്കുട നിര്‍മിക്കുന്ന ആലിപ്പറമ്പ് നെടുമ്പട്ടി പറമ്പില്‍ കിട്ടുവും ഭാര്യയും 
ഓണക്കുടയ്ക്ക് പറയാനുള്ളത് 

                              ഓണനാളുകളില്‍ മാതെവര്‍ക്ക് ചൂടാന്‍ ഓലക്കുടകള്‍ നിര്‍ബന്ധമായിരുന്നു പഴമക്കാര്‍ക്ക്.കാലം മാറിയപ്പോള്‍ ഓലക്കുട ശീലക്കുടക്ക് വഴി മാറി .എങ്കിലും പരമ്പരാഗത രീതിയില്‍ ഓണം ആഘോഷിക്കുന്നവര്‍ക്ക് ഇന്നും ഓലക്കുട തന്നെ വേണം ഓണത്തിന് .പാരമ്പര്യമായി കുട കെട്ടിയുണ്ടാക്കുന്ന കുടുംബങ്ങള്‍ ഇന്ന് അപൂര്‍വം ആണ് .പാണൻ, കണിയാൻ തുടങ്ങിയ സമുദായക്കാരാണ്‌ ഇതിൽ ഏര്‍പ്പെടുന്നത് .. പാരമ്പര്യമായി ഒരേതൊഴിൽ ചെയ്യുന്ന വിഭാഗക്കാർ ആ തൊഴിലുമായി ബന്ധപ്പെട്ട പേരുകളിൽ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നല്ലോ . ഇത്തരത്തിൽ ഉണ്ടായ ഒരുജാതിപ്പേരാണ്‌ ‘കണിയാൻ’ .. ഈഎന്ന പദത്തിന്‌ പലവിധത്തിൽ അര്‍ഥം കണ്ടെത്താമെങ്കിലും ‘കണിക്കുക’ എന്ന പദത്തിൽ നിന്നുമാണ്‌ ‘കണിയാൻ’ എന്ന പേരുണ്ടായതെന്ന അഭിപ്രായം സ്വീകാര്യമാണ്‌. ‘കണിക്കുക’ എന്ന പദത്തിന്‌ ‘കുടയുടെ ചട്ടം കെട്ടുക’ എന്ന അർത്‌ഥമാണുളളത്‌.‘കുടവയ്‌ക്കുക’ ഒരാചാരമാണ്‌. കാവിലും മറ്റും മുൻകൂട്ടി നിശ്ചയിച്ച ദിവസം തന്നെ കുടവയ്‌ക്കണം. ഓരോ കാവിലും കുട വയ്‌ക്കുന്നതിന്‌ അധികാരപ്പെട്ട കുടുംബങ്ങളുണ്ട്‌കേരളത്തിലുടനീളമുളള ജനങ്ങൾ ശീലക്കുടകൾക്കുപകരം ഓലക്കുടകളാണ്‌ ഉപയോഗിച്ചിരുന്നത്‌. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും മത്സ്യബന്ധനത്തിലേർപ്പെടുന്നവരും മറ്റും ഓലക്കുടകൾ ഉപയോഗിച്ചുവന്നിരുന്നു.  അസംസ്കൃത വസ്തുക്കളുടെ അഭാവവും ജോലിയില്‍ നിന്ന്നും തുച്ഛമായ കൂലി മാത്രമേ ലഭിക്കൂ എന്നത് കൊണ്ടും ഈ രംഗത്ത്‌ നിന്നും ഏറെ പേരും പിന്മാറി .എങ്കിലും ഓണം ആകുമ്പോള്‍ ഇപ്പോഴും ഓണക്കുടകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുകയാണ് ആലിപ്പറമ്പ് നെടുമ്പട്ടി പറമ്പില്‍ കിട്ടുവും ഭാര്യ കാളിക്കുട്ടിയും .

                           കുടപ്പന ഓലയും മുള നാരും ഉപയോഗിച്ചാണ് മനോഹരമായ കുടകള്‍ ഉണ്ടാക്കുന്നത്‌ . കുടപ്പനയുടെ പട്ട മുറിച്ചു ആദ്യം വെയിലത്ത്  വാട്ടി എടുക്കുന്നു .ഓലയെ മുള കൊണ്ടുള്ള കാലുമായി ബന്ധിപ്പിക്കുന്ന ചുറ്റിക്കെട്ടിനു നിറം നല്‍കാന്‍ ചെന്കല്ല് ,പച്ചമഞ്ഞള്‍ ,ചിരട്ടക്കരി ,കയ്പവള്ളി എന്നിവയാണ് ഉപയോഗിക്കുന്നത് .രണ്ടു പേര്‍ ചേര്‍ന്നാല്‍ ഒരു ദിവസം നാല് കുട വരെ നിര്‍മിക്കാം, ഒരു കുടയ്ക്ക് മുന്നൂറു രൂപ വരെ വില്‍ക്കും എങ്കിലും മുള പട്ട എന്നിവയുടെ വില കിഴിച്ചാല്‍ കാര്യമായ ലാഭം ഇല്ലാതെ വരുന്നു എന്ന് ഇവര്‍ പറയുന്നു .ഓണത്തിന് മാത്രമാണ് കുടകള്‍ക്ക് വിപണി ഉള്ളത് .പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങി നിലക്കുന്നതാണ് ഓലക്കുടയുടെ രീതിശാസ്ത്രം .
                       പാരമ്പര്യകുലത്തൊഴിലായ ഓണക്കുട (ഓലക്കാല്‍ക്കുട) നിര്‍മാണം നിലനിര്‍ത്തി പരമ്പരാഗതമായ ആചാരം നില നിര്‍ത്തുകയാണ് ആലിപ്പറമ്പിലെ ഈ കുടുംബം .ഓണത്തിന് മാതേവര്‍ക്ക് അണിയിക്കാനുള്ള ഓണക്കുട നിര്‍മാണം പല പ്രദേശങ്ങളിലും അന്യംനിന്നുപോയി. തൊഴിലില്‍ ലാഭം ഇല്ലാത്തതാണ് പരമ്പരാഗതമായ കുലത്തൊഴില്‍ നിലയ്ക്കാന്‍ കാരണം.

No comments:

Post a Comment