എന്‍മകജെയിലെ തുമ്പികൾ
തുലാമാസ
വേവലാതി പകലില്‍
ഒറ്റക്കും തെറ്റയ്ക്കും
പറന്നു വന്ന തുമ്പിക്കൂട്ടം
ചിറകരുകുകളില്‍
ക്രോധക്കടുംനിരം പേറി
ഇരുപ്പിലുംഎടുപ്പിലും
പകയുടെ ചുടു കാറ്റ്
മരുന്നടിച്ചു മയങ്ങിക്കരിഞ്ഞ
തളിരുകല്‍ക്കുമേല്‍
ഒറ്റക്കും തെറ്റയ്ക്കും
പറന്നു വന്നു കനല്‍ കൂട്ടം
അവസാന ശക്തിയുമെടുത്ത്
തുന്പികളെടുക്കുന്നു കല്ലുകള്‍
പനി കടുത്ത പെരുംകല്ലുകള്‍
കൂര്‍പ്പ്ന്റെ കറുംകല്ലുകള്‍
അന്ന് പകല്‍
വിഷമേന്തിവന്നവര്‍ക്ക് മീതെ
പകയായി പെയ്തിറങ്ങി
തുമ്പികളെടുത്ത കല്ലുകള്‍
മൂവന്തിയാകും മുന്‍പ്
ശേഷക്രിയ പൂര്‍ത്തിയാക്കി
ഇനിയും പേരിടാത്ത ആകാശത്തേക്ക്
ഒറ്റക്കും തെറ്റയ്ക്കും
തുമ്പിക്കൂട്ടം പറന്നു പോയി.
No comments:
Post a Comment