kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Wednesday, July 17, 2013

സാരംഗ് വിദ്യാര്‍ഥികളുടെ സിനിമ മൂരിക്കാലം പ്രേക്ഷകരിലേക്ക്

 സാരംഗ് വിദ്യാര്‍ഥികളുടെ സിനിമ മൂരിക്കാലം പ്രേക്ഷകരിലേക്ക് 


                   വര്‍ത്തമാന കാലത്തെ ബാല്യങ്ങള്‍  അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ അമ്മമാരുടെയും കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളുടെയും കഥ പറഞ്ഞു സാരംഗ് വിദ്യാര്‍ഥികളുടെ സിനിമ മൂരിക്കാലം പ്രേക്ഷകരിലേക്ക് സാരംഗ്  ഫിലിംസിന്റെ ബാനറിലാണ് അര മണിക്കൂർ  നീളമുള്ള 
 മൂരിക്കാലം എന്ന  സിനിമ പ്രദർശനത്തിന്  ഒരുങ്ങിയത്  .നഗരിപ്പുറം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2013 ജൂലായ്  20 ശനിയാഴ്ച  വൈകിട്ട് 5.30 നു നഗരിപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച്  ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുന്നത്.ശിഥിലമാകുന്ന കുടുംബങ്ങളില്‍ വളരുന്ന കുട്ടികളുടെ സ്വഭാവത്തെ അത് എങ്ങിനെ ബാധിക്കുന്നു എന്നൊക്കെ ചിത്രം സ്പര്‍ശിച്ചു പോകുന്നു .
മൂരിക്കാലത്തിന്റെ ചിത്രീകരണം 
മൂരിക്കാലം സിനിമയുടെ ബാനെര്‍ 
               
                       

മൂരിക്കാലം ഇനിമയില്‍ നിന്നും ഒരു ദൃശ്യം 
                                        രേവതി ശിവദാസ്, ആരതി ശിവദാസ്, ശ്രീരതി ശിവദാസ്, വിഷ്ണുജിത്  ഉണ്ണിക്കൃഷ്ണൻ,ഇന്ദുലേഖ ഉണ്ണിക്കൃഷ്ണൻ,കണ്ണകി സാരംഗ്, ഉണ്ണിയാർച്ച സാരംഗ്,  ശ്രീഹരി, തേജസ് എന്നീ  വിദ്യാർത്ഥികൾ  അവരുടെ അദ്ധ്യാപകരോടൊപ്പം രണ്ടു മാസത്തോളം രാപകൽ പണിയെടുത്തിട്ടാണ് ഈ അരമണിക്കൂർ  ചിത്രം പ്രദർശനത്തിനെത്തുന്നത്.  ഇവർ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ആലീസ് ചീവൽ, വിജയലക്ഷ്മി സാരംഗ്,ശ്രേയ, സൂര്യ, രേഷ്മ, രോഷ്നി, സന്തോഷ്, അഭി ചാലിശ്ശേരി, ഫ്രീക്  രാഹുൽ, കെ. ആർ.ചെത്തല്ലൂർ, പ്രഗൽഭ്, കാർത്തിക് എന്നിവരും ഇതിൽ അഭിനയിക്കുന്നു.
                ക്യാമറ, ചിത്ര സം യോജനം എന്നിവ  ഗൗതം സാരംഗ്  നിർവ്വഹിക്കുന്നു. കഥ വിജയലക്ഷ്മി സാരംഗ്. ഗൗതമും അനുരാധയും ചേർന്നാണു  തിരക്കഥ   തയ്യാറാക്കിയിട്ടുള്ളത .ചിത്രം സവിധാനം ചെയ്തിരിക്കുന്നത്  സാരംഗിലെ അദ്ധ്യാപകരും  വിദ്യാർത്ഥികളും  ചേർന്ന ഒരു കൂട്ടു കെട്ടാണ്.
                സാരംഗ് ചലച്ചിത്ര വിഭാഗം, ശിവപ്രസാദ് .കെ.ശിവൻ, അൻ വർ ജഹാംഗീർ,  മനോജ്(കാനഡ) എന്നിവരാണു നിർമ്മാണം.സാരംഗിന്റെ പാഠ്യ പദ്ധതിയിലെ ഒരു പ്രധാന  വിഷയമാണ്  സിനിമ. സമൂഹത്തിന്റെ  സ്വഭാവം നിർണ്ണയിക്കുന്നതിൽ സിനിമയ്ക്ക്  വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് സിനിമയുടെ അകവും പുറവും മനസ്സിലാക്കേണ്ടത്  അനിവാര്യവുമാണ്.  ഈ സിനിമയുടെ  കഥാചർച്മുതൽ   ആദ്യപ്രദർശനംവരെയുള്ള  സകലപ്രവർത്തനങ്ങളിലും  സാരംഗിലെവിദ്യാർത്ഥികൾ  സജീവമായി  പങ്കെടുത്തു. നല്ല സിനിമയേയും ചീത്ത സിനിമയേയും  തിരിച്ചറിയാൻ അവർ പഠിക്കുന്നത് ഈ വിധത്തിലാണ്.സാരംഗിന്റെ ജീവാത്മാവായ സാരംഗ് ഗോപാല കൃഷ്ണന്‍ പറയുന്നു 
                

No comments:

Post a Comment