1942 ഏപ്രിൽ 10-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ജനിച്ചു. അച്‌ഛൻഃ മാരാത്ത് ഗോവിന്ദൻ നായർ. അമ്മഃ വാഴയിൽ ദേവകി അമ്മ. മുപ്പതു വർഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962-ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു. ഇരുനൂറ്റി അമ്പതിലധികം കഥകൾ എഴുതിയിട്ടുണ്ട്. നിറങ്ങൾ, കലയുഗം, ഈ ജന്മം, മരണഗാഥ, അനസൂയയുടെ സ്വപ്‌നങ്ങൾ, ആകാശം എത്ര അകലെയാണ്, കേട്ടുവോ ആ നിലവിളി എന്നിവ കൃതികൾ. കലിയുഗം ചലച്ചിത്രമാക്കുകയുണ്ടായി. ആകാശം എത്ര അകലെയാണ് എന്ന കൃതിക്ക് മുണ്ടശ്ശേരി അവാർഡ് ലഭിച്ചു.
മുണ്ടൂര്‍ സേതു മാധവന്‍ |
അതിസാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു മനസ്സ് , ഒരു മുഖം; വ്രണിതമായ മനസ്‌സിലെ ഒരിടം. ഏത് ലോകോത്തര ജീവിത ദര്‍ശനത്തേയും അപഗ്രഥിക്കാനും അതിന്റെ സ്വതസിദ്ധമായ അന്തരീക്ഷത്തില്‍ പറഞ്ഞുവയ്ക്കാനും ഇതു മതി എന്നും തന്റെ ഗ്രാമമായ മുണ്ടൂര് ഒരു അതിര്‍ത്തിഗ്രാമം കൂടിയാണെന്നും പാലക്കാടിന്റേയും വള്ളുവനാടിന്റേയും സ്വാഭാവികമായഒരു സാംസ്‌കാരിക സമന്വയം മുണ്ടൂരില്‍ കണ്ടേക്കാമെന്നും കഥാകൃത്ത് അടിവരയിടുന്നു . പാലക്കാട്ടെ ഓരോ സമുദായത്തിനും സ്വന്തമായുള്ള വാമൊഴി ശൈലികള്‍ തന്റെ ഗ്രാമത്തേയും ജനങ്ങളേയും നെഞ്ചേറ്റി നടക്കുന്ന ഒരെഴുത്തുകാരനെന്ന നിലയില്‍ കഥയുടെ പശ്ചാത്തലത്തിന് അനുസരിച്ച് അവയുടെ തനിമ ചോര്‍ന്നുപോകാതെ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് ഇതേ അഭിമുഖത്തില്‍ മാഷ് തന്നെ സാഖ്യപ്പെടുത്തുന്നുണ്ട് അങ്ങനെയാവുമ്പോഴെ കഥക്ക് മണ്ണിന്റെ ഗന്ധവും മനുഷ്യന്റെ തുടിപ്പും കാറ്റിന്റെ തേങ്ങലും കല്ലടിക്കോടന്‍ മലയുടെ കരുത്തും ലഭിക്കുകയുള്ളൂ. കഥ ജീവിതത്തിന്റെ അപഗ്രഥനമാവുമ്പോള്‍ ഇത്തരത്തിലുള്ള എഴുത്ത് അനിവാര്യമാണ്എന്നും മാഷ് കണ്ടെത്തുന്നു .
മുണ്ടൂര്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. . മുണ്ടൂര് കഥാപശ്ചാത്തലമായി എന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം താന്‍ മുണ്ടൂര്‍ക്കാരനാണ് എന്നതാണ്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം മഹാദാരിദ്ര്യത്തില്‍ ആണ്ടുപോയ ഈ ഗ്രാമമാണ് തന്നെ കൈനീട്ടി സ്വീകരിച്ചത്. ഇവിടുത്തെ കരിപുരണ്ട അടുക്കളയില്‍ മൗനത്തില്‍ അടച്ചിട്ട ജന്‍മങ്ങള്‍. പുറത്തുവരാത്ത തേങ്ങലുകള്‍ ഏറ്റുവാങ്ങുന്ന കാറ്റ്. കോളറ വിഴുങ്ങിയ ജന്‍മങ്ങള്‍. നിരക്ഷരതയിലും ദാരിദ്ര്യത്തിലുമാണെങ്കിലും സ്‌നേഹവും സങ്കടവും ക്രോധവും ഇല്ലായ്മകളും പങ്കിടുന്ന ഒരു ജനതയുടെ ആവാസകേന്ദ്രം എന്നിങ്ങേന ആണ് കഥാകൃത്ത് തന്റെ ഗ്രാമത്തെ അടയാളപ്പെടുത്തുന്നത് അത്മു കൊണ്ട്ണ്ടൂ തന്നെ സേതുമാധവന്‍ മാഷിന്റെ കഥയിലെ മുണ്ടൂര്‍ ലോകത്തിലെ ഓരോ ഗ്രാമത്തിന്റേയും പേരായി മാറുന്നു .
No comments:
Post a Comment