kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, September 20, 2012

ഉറക്കപ്പിച്ച്

ഉറക്കപ്പിച്ച്

ചരിത്രം 
സ്വപ്നങ്ങളില്‍ 

കഴുത്തില്‍
വന്നു ചുറ്റുന്ന
പൊക്കിള്‍ക്കൊടിയാണ്

നെഞ്ചിലൂടെ
ഓടി പ്പോകുന്ന
മെതിയടി ഒച്ചകളും
കുളമ്പടികളാണ്

ആരൊക്കെയോ ചേര്‍ന്ന്
കറുപ്പിച്ചു വച്ച
വെളുപ്പുകളും
വെളുപ്പിച്ചു വച്ച
കറുപ്പുകളും
നെറ്റിയില്‍ പലപ്പോഴും
ചുളിവുകളായി
എത്ര വെളിച്ചം വീശിയാലും
തുളയാത്ത ഇരുട്ടായി

ദിക്കിന്റെ ചോപ്പന്‍ നക്ഷത്രം
ഇടക്ക് കണ്ണ് ചിമ്പുമ്പോള്‍
പതറിപ്പോകുന്ന
കുഞ്ഞിക്കാലടികള്‍
കാല്‍ച്ചുവട്ടിലെ
മണ്ണ് ഒലിച്ചുപോകുന്ന
ഭ്രാന്തന്‍ ഒച്ചകളായി

സെമിത്തേരി കല്ലുകളില്‍
ജനനവും മരണവും
മാത്രമേ കൊല്ലങ്ങളായി
കൊത്തി വച്ചിട്ടുള്ളൂ
അതിനിടയില്‍
ഒഴുകിപ്പോയ
പാരാവാരത്തിന്റെ
കണക്കുകള്‍
ഭൂപടങ്ങളുടെ
അത്യന്തം ആപേക്ഷികമായ
അതിരുകള്‍

ചരിത്രം
സ്വപ്നങ്ങളില്‍
കഴുത്തില്‍
വന്നു ചുറ്റുന്ന
പൊക്കിള്‍ക്കൊടിയാണ്

മുറുകി മുറുകി
ശ്വാസം നിലക്കാറാകുമ്പോള്‍
വര്‍ത്തമാനകാലം
വന്നു വിളിക്കുമായിരിക്കും
കാത്തു കിടക്കുക തന്നെ 

No comments:

Post a Comment