ഉപമകളും ബിംബങ്ങളും ഇല്ലാത്ത തെരുവുകളിലൂടെ നടന്നു പോവുമ്പോള്‍ ഉഴുതു മരിക്കപ്പെട്ട മാതൃഭൂമിയില്‍ ആരാലും നോട്ടമെല്‍ക്കാതെ ജീവകോശങ്ങള്‍ പിറവിയിലും പെരുക്കത്തിലും ഊറ്റം കൊള്ളുന്നത് കണ്ടു
എഴുതി തേഞ്ഞ പേന നടന്നുടഞ്ഞ ചെരുപ്പ്
സ്വന്തം തലവേദനയില്‍ ആകാശം കത്തുമ്പോള്‍
ഒറ്റ നക്ഷത്രത്തെയെങ്കിലും ഇത്തിരി കൈ കുമ്പിളിലെടുത്ത് ബാക്കി വച്ച കനിവ് പൂവ് ചോദിച്ചു വന്നു മുള്ള് കൊണ്ട് തൃപ്തി പെടുന്നവള്ക്ക് , വെണ്ണ ചൂടിച്ചു വന്ന കുട്ടിക്ക് ചുട്ട വെള്ളാരം കല്ല് നല്കുന്ന കലികാല കമ്പോളത്തില്‍, തിരക്ക് കുറയുമ്പോള്‍ വെറുതെ വായിക്കുക അടുത്ത ക്ഷണം മറന്നെന്നാലും ഇടക്കൊരോര്മ്മയായ് നുള്ളി നോവിക്കാം
1975ൽ പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പാലോടിൽ ജനനം. ഭാഷാ പഠന കേന്ദ്രം ചെങ്ങന്നൂര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഭാഷാ അധ്യാപകനുള്ള മാതൃഭാഷ പുരസ്കാരം, തൃശ്ശൂര്‍ നുറുങ്ങ് മാസിക കഥാ പുരസ്കാരം , പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ 2017ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കഥാ അവാര്‍ഡ്, 2018 രാജലക്ഷ്മി കവിത പുരസ്കാരം, വിരൽ മാസിക കവിത പുരസ്കാരം, 2019ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കവിതാ അവാര്‍ഡ്, പുലാപ്പറ്റ ജയപ്രകാശ് സ്മാരക കഥാപുരസ്കാരം , കേളി ചെറുകഥ പുരസ്കാരം, സമന്വയ കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വരവുപോക്കുകൾ(കവിതാ
സമാഹാരം),ടെമ്പിൾ റൺ(കവിതാസമാഹാരം), മണ്ണേനമ്പി(നോവൽ), കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, രസക്കുടുക്ക(ശാസ്ത്രം), തളിരിനോടു പറയാനുള്ളത്(കവിതാ സമാഹാരം എഡിറ്റർ), ഏതു കിളി പാടണം(ബാല സാഹിത്യം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.