kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, July 26, 2013

കാര്‍ഗില്‍ സ്മരണയില്‍ ബസ്‌ സ്റ്റോപ്പ്‌



          കാര്‍ഗില്‍ സ്മരണയില്‍ ബസ്‌ സ്റ്റോപ്പ്‌ 


ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. സിയാച്ചിന്‍ മലനിരകളില്‍ പാക് സേനയെ തുരത്തി വിജയക്കൊടി നാട്ടിയിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. കോഴിക്കോട്‌ പാലക്കാട്‌ ദേശീയ പാതയിലെ താഴെക്കോട് കാപ്പുമുഖത്ത് കാര്‍ഗില്‍ സ്മരണയില്‍ നാട്ടുകാര്‍ സ്ഥാപിച്ച ബസ്‌ കാത്തിരിപ്പ് സ്ഥലമാണ് ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ കൊണ്ട് നാട്ടുകാര്‍ക്ക് തണലാകുന്നത് .വര്ഷാ വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണികളും യുവാക്കള്‍ ചെയ്തു വരുന്നു .വീണ്ടും ഒരു കാര്‍ഗില്‍ വിജയ്‌ ദിവസ് കടന്നു പോകുമ്പോള്‍ രക്ത സാക്ഷികള്‍ക്ക്‌ ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കുകയാണ് നാട്ടുകാര്‍ .കാര്‍ഗിലിലെ രണ്ടര മാസത്തെ പോരാട്ടത്തില്‍ വീരമൃത്യു വറിച്ച മലയാളിയായ ക്യാപ്ടന്‍ വിക്ര ,ലീഡര്‍ അഹൂജ ക്യാപ്ടന്‍ 

 കാര്‍ഗില്‍ യുദ്ധം 

60 ദിവസം നീണ്ട യുദ്ധത്തില്‍ 527 ഇന്ത്യന്‍ ജവാന്‍‌മാര്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയ വിജയമായിരുന്നു ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട് വിളിച്ച കാര്‍ഗില്‍ യുദ്ധം.
തീവ്രവാദികളുടെ വേഷത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറിയതോടെയാണ് കാര്‍ഗില്‍ യുദ്ധത്തിന് തുടക്കമായത്. തദ്ദേശീയരായ ആട്ടിടയരാണ് നുഴഞ്ഞ് കയറ്റം ആദ്യം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടക്കത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ നുഴഞ്ഞ് കയറിയില്ല എന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും പാകിസ്ഥാന്റെ സൈനിക മേധാവിയായിരുന്ന മുഷറഫിന്റെ കുതന്ത്രത്തില്‍ മെനഞ്ഞ നുഴഞ്ഞുകയറ്റമായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കുകയായിരുന്നു. ഇന്ത്യക്കെതിരെ ശക്തമായ ആക്രമണം നടത്താനായിരുന്നു മുഷറഫിന്റെ ഉള്ളിലിരിപ്പ്.കാര്‍ഗിലിലെ ഉയര്‍ന്ന പ്രദേശങ്ങലളില്‍ അതിക്രമിച്ച് കയറിയ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കുകയും ഇന്ത്യന്‍ സൈന്യത്തെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ ഇന്ത്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

യുദ്ധത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സൈനികരെ പിടിച്ച് കൊണ്ടു പോകുകയും ക്രൂരമായ പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനികരുടെ കണ്ണ് ചൂഴ്ന്ന് എടുക്കുകയും സിഗരറ്റ് തുടങ്ങിയവ കൊണ്ട് ശരീരമസകലം പൊള്ളിക്കുകയും ജനനേന്ദ്രിയങ്ങളില്‍ മറ്റും മുറിച്ച് മാറ്റുകയും ചെയ്തു. ക്രൂരമായ കൊടിയ പീഡനങ്ങള്‍ക്ക് ശേഷം ജവാന്മാരെ വെടിവെച്ച് കൊല്ലുകയുമാണ് ചെയ്തത്.

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഈ നീക്കത്തില്‍ രോഷാകുലരായ ഇന്ത്യന്‍ സൈന്യം ജൂണ്‍ ഒന്‍പതോടെ യുദ്ധം ശക്തമാക്കുകയായിരുന്നു. ഇതിനിടയില്‍ ദിനം പ്രതി ഇന്ത്യന്‍ ജവാന്‍‌മാര്‍ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്നു. ആദ്യം ഇന്ത്യന്‍ സൈനന്യം ബറ്റാലിക് മേഖലയിലെ രണ്ട് നിര്‍ണ്ണായക പോസ്റ്റുകള്‍ തിരിച്ച് പിടിക്കുകയാണ് ചെയ്തത്. ഇതിനിടെ ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന പാകിസ്ഥാന്റെ സൈനിക മേധാവി മുഷറഫിന്റെ ശബ്ദലേഖനം ഇന്ത്യ പുറത്ത് വിടുകയും ചെയ്തു.
പാകിസ്ഥാന്റെ കാപട്യങ്ങളെല്ലാം പുറത്തായതിനെ തുടര്‍ന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇന്ത്യന്‍ സൈന്യം ജൂലൈ ഏഴിന് ടൈഗര്‍ ഹില്ലും ജൂബാര്‍ മേഖലയും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക കേന്ദ്രങ്ങളും തിരിച്ച് പിടിക്കുകയും ചെയ്തു

തീര്‍ത്തും ദുര്‍ബലമായതോടെ പാകിസ്ഥാന്‍ സൈന്യം യുദ്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദവും പാകിസ്ഥാന് മേല്‍ ശക്തമാകുകയായിരുന്നു. യുദ്ധത്തിന്റെ അവസാനം ജൂലൈ 14 ന് ബറ്റാലിക് മേഖല കൂടി ഇന്ത്യന്‍ സൈന്യ പിടിച്ചെടുത്തതോടെ ഓപ്പറേഷന്‍ വിജയ് വിജയിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്‌പോയി പ്രഖ്യാപിക്കുകയായിരുന്നു.

യുദ്ധത്തില്‍ ഇന്ത്യക്ക് ജീവന്‍ ബലി നല്‍കേണ്ടിവന്നത് 527 ജവാന്‍‌മാരെയായിരുന്നു, കൂടാതെ ആയിരക്കണക്കിന് പരുക്കേറ്റവരെയും. ഇവരുടെ ഓര്‍മകള്‍ക്കായി കാര്‍ഗില്‍ വിജയ് ദിവസം ഡല്‍ഹി ഇന്ത്യാ ഗേറ്റിലും കാശ്മീരിലെ കാര്‍ഗില്‍ സെക്ടറിലും യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ നടക്കും.

കാര്‍ഗില്‍

കാര്‍ഗില്‍ പട്ടണം -ഒരു വിഹഗ വീക്ഷണം. ഇത് എല്‍.ഓ.സി. യിലാണ്‌ സ്ഥിതിചെയ്യുന്നത്.
1947-ലെ ഇന്ത്യാവിഭജനത്തിനു മുമ്പ് കാര്‍ഗില്‍, ഗില്‍ജിത്-ബാലിസ്താന്റെ ഭാഗമായിരുന്നു; വിവിധ ഭാഷാ, വര്‍ണ്ണ, മത വിഭാഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലോകത്തിലെ ഉയര്‍ന്ന മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒറ്റപ്പെട്ട താഴവരകളാണ്‌ ഉള്ളത്. 1947-ലെ ഒന്നാം കശ്മീര്‍ യുദ്ധത്തിന്റെഫലമായി കാര്‍ഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി, 1971-ലെ ഇന്ത്യാ പാകിസ്താന്‍ യുദ്ധംഅവശേഷിക്കുന്ന ഭാഗങ്ങള്‍ തന്ത്രപ്രധാനമായ പട്ടാളകേന്ദ്രങ്ങള്‍ അടക്കം ഇന്ത്യയുടെ കൈയിലാക്കി.ലഡാക്കില്‍ മുസ്ലീം ഭൂരിപക്ഷമുള്ള ഏകപ്രദേശവും കാര്‍ഗിലാണ്. കാര്‍ഗില്‍ പട്ടണവും ജില്ലയും ഇന്ന് ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമാണ്. കാര്‍ഗില്‍ പട്ടണം നിയന്ത്രണരേഖയില്‍ സ്ഥിതി ചെയ്യുന്നു.ശ്രീനഗറില്‍ നിന്ന് 120 കി.മീ അകലെയുള്ള കാര്‍ഗില്‍ പാകിസ്താന്റെ വടക്കന്‍ പ്രദേശത്തിനഭിമുഖമായാണ് നിലകൊള്ളുന്നത്. ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ, കാഠിന്യമേറിയ കാലാവസ്ഥയാണ് കാര്‍ഗിലിലേതും. വേനല്‍ക്കാലത്തു പോലും തണുപ്പുള്ള ഈ പ്രദേശത്തെ നീണ്ട തണുപ്പുകാലത്ത് അന്തരീക്ഷോഷ്മാവ് -50°C വരെ താഴാറുണ്ട്[16][17]. ശ്രീനഗറില്‍ നിന്ന്ലേയിലേക്കുള്ള ദേശീയപാത കാര്‍ഗില്‍ വഴി കടന്നു പോകുന്നു.
നിയന്ത്രണരേഖക്ക് സമാന്തരമായി 160 കി.മീ. നീളത്തിലുള്ള ഇന്ത്യന്‍ ഭാഗത്തുള്ള പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത് . കാര്‍ഗില്‍ ജില്ലാ ആസ്ഥാനത്തുനിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റര്‍, മുഷ്കോ താഴ്‌വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്. പ്രദേശത്തെ പട്ടാള കാവല്‍തുറകള്‍ (ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റര്‍ (16,000 അടി) ഉയരത്തിലാണുള്ളത്, ചിലതാകട്ടെ 5600 മീറ്റര്‍ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിര്‍ണ്ണായക സമയങ്ങളില്‍ അവിചാരിതങ്ങളായ ആക്രമണങ്ങള്‍ നടത്താന്‍ അനുയോജ്യമായ സ്ഥലമാണ് കാര്‍ഗില്‍. നുഴഞ്ഞുകയറ്റത്തിന് കാര്‍ഗില്‍ തിരഞ്ഞെടുക്കാന്‍ പ്രധാനകാരണമിതായിരുന്നു [18]. ഉയരത്തില്‍ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാകിസ്താനി പട്ടണമായ സ്കര്‍ദുവില്‍ നിന്നും 173 കി.മീ. മാത്രമാണ് കാര്‍ഗിലിലേക്കുള്ള ദൂരം, ഇത് പോരാളികള്‍ക്ക് ആവശ്യമായ സഹായങ്ങളും, വെടിക്കോപ്പുകളും നല്‍കാന്‍ സഹായിക്കുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാര്‍ഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാര്‍ഗിലിനെ യുദ്ധമുന്നണിയായി തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നാണ് പൊതുവേ കരുതുന്നത്.

1 comment:

  1. ബ്ളോഗ് നന്നായിട്ടുണ്ട്..വീണ്ടും എഴുതുക..

    ReplyDelete