കവിത
5:38 AM
Post Top Ad
ഉള്ളടക്കം
Monday, April 30, 2012
Sunday, April 29, 2012
8:59 AM
Saturday, April 28, 2012
ഹൈക്കു കവിതകള്‍
1:44 AM
ഹെക്കു കവിതകള്‍
ഹെക്കു കവിതകള്‍
മടക്കം
വിഷുപ്പടക്കം,
കേട്ടു പാറിയകന്നു
വിഷുപ്പക്ഷി
കഥ
കഥ പറയുന്നു
നിന്റെ മേല്‍ചുണ്ടിലെ
വിയര്‍പ്പുകണങ്ങള്‍
ദൂത്
നക്ഷത്രങ്ങളുടെ
കണ്ണുകള്‍ കൈമാറി
പ്രണയദൂത്
വിളി
മരണ ദൂതന്‍
ചെവിയില്‍ ചോദിക്കുന്നു
ഞാനൊന്നുമ്മ വച്ചോട്ടെ ?
കാറ്റ്
വെന്തപകലിന്റെ
ഗന്ധവും പേറി
മന്ദമന്തിക്കാറ്റ്
ലാവ
പൊട്ടി ത്തെറിച്ച
മഞ്ഞു മല,ഒഴുകുന്നു
ഹിമ ലാവ
ഹൈക്കു കവിതകള്‍
1:28 AM
കുറുങ്കവിതകള്‍
കുറുങ്കവിതകള്‍
അറിവ്
കണ്ണുനീര്‍ത്തുള്ളി
തൊട്ടു നോക്കിയപ്പോള്‍
വിരല്‍ പൊള്ളി
തൊട്ടു നോക്കിയപ്പോള്‍
വിരല്‍ പൊള്ളി
ആദ്യമഴ
കുടിച്ചു തീര്‍ത്തു
വിരഹം വിണ്ട പാടംകണ്ണീര് മഴയെ
തിരക്ക്
നഗരത്തിരക്കില്‍
കലങ്ങിയുള്ളിലൊരു
നാട്ടിന്‍പുറം
കലങ്ങിയുള്ളിലൊരു
നാട്ടിന്‍പുറം
പിരിവ്
നമുക്കിനി
പിരിയാം,ഉയരുന്നു
മുള്ളുവേലികള്‍
പിരിയാം,ഉയരുന്നു
മുള്ളുവേലികള്‍
വിഷു
വാടിയ കൊന്നപ്പൂവിനു
കുപ്പത്തൊട്ടി ,
വെള്ളരിയ്ക്കടുക്കള
കുപ്പത്തൊട്ടി ,
വെള്ളരിയ്ക്കടുക്കള
ഇറക്കം
അര്‍ത്ഥങ്ങളെ
ഗര്‍ഭം ധരിച്ച വാക്കുകള്‍
പടിപ്പുരയിറങ്ങി
പടിപ്പുരയിറങ്ങി
യാത്ര
പടിയിറങ്ങി,ഉമ്മറച്ചാരുകസേരയും
കഷായ മണവും.
ഹൈക്കു കവിതകള്‍
1:10 AM
ഹൈക്കു കവിതകൾ
ഹൈക്കു കവിതകള്‍
വീട്
വിവാഹ വീട്
കൂട്ടിലൊരു തത്ത
വിശന്നിരുന്നു
മേഘം
മേഘക്കുപ്പായം,
ആകാശകന്യകയുടെ
ഉടലളവ്
ഉറക്കം
പളുങ്ക് ഗോട്ടി
കിനാവിലുരുട്ടി
ഉണ്ണിയുറങ്ങി
പരോള്‍
ആജീവനാന്ത
തടവിനിടയില്‍
പ്രണയപ്പരോള്‍
മേഘം
മേഘം കണ്ടുനടരാജനൃത്തം
മയില്‍ക്കൂട്ടം
അമ്മ
മുലയൂട്ടിവന്ധ്യയാം പൂവൊരു
കുഞ്ഞു പൂമ്പാറ്റയെ
ഞാന്‍
എനിക്ക് ഞാന്‍വച്ച റീത്തില്‍ വന്നുമ്മ
വയ്ക്കരുത് നീ
മരണം
കുക്കുടാകാശം
മരണം വട്ടമിട്ടു
പറക്കുന്നു
Friday, April 27, 2012
കവിത
9:33 PM
കുറുങ്കവിതകള്‍
കുറുങ്കവിതകള്‍
കുഞ്ഞ്
അമ്മയെ പുഞ്ചിരി
പഠിപ്പിച്ചു മടിയില്‍
കടിഞ്ഞൂല്‍ക്കുഞ്ഞ്
സന്ധ്യ
മൂവന്തിക്കാട്,
പരിരംഭണത്തില്‍
രാവും പകലും
ബാല്യം
ഞാവല്‍പ്പഴക്കാലം
വിളിച്ചുചൊല്ലിയത്
നീലച്ചുണ്ടുകള്‍
കൂട്
ഇരുള്‍ മരത്തിന്‍
നിലാപ്പക്ഷി ചേക്കേറി
അരുമക്കൂട്ടില്‍
ശൈശവം
ആദ്യമഴ
പല്ലില്ലാമോണകാട്ടി
കാലിട്ടടിച്ചു
നോവ്
പൊള്ളി പോകുന്നു
ഹൃദയത്തളിരുകള്‍
പ്രണയത്തണലിലും
കനി
നിന്റെ തോട്ടത്തിലെ
വിലക്കപ്പെട്ട കനിയെന്കിലും
എനിക്ക് തരിക
കവിത
9:22 PM
മഴ
മഴ
---
മഴചിലപ്പോള്‍
അമ്മയെ പോലെ
ഉമ്മവയ്കും
മുതശിയായി
മുടി കോതും
അച്ഛനെ പോലെ
തലോടും
അനുജനെ പോലെ
കുസൃതി കാണിക്കും
കൂട്ടുകാരിയെ പോലെ
പിണങ്ങി മുഖം
വീര്‍പ്പിക്കും
ഭ്രാന്തിയെപ്പോലെ
പിറുപിറുക്കും
വേശ്യയെപ്പോലെ
കടാക്ഷിക്കും
ഭാര്യയെപ്പോലെ
പരിഭവിക്കും
കുട്ടികളെ പോലെ
കുഞ്ഞിക്കണ്ണ് മിഴിച്ചു
വാശി പിടിക്കും
നിന്നെ പ്പോലെ പിറകില്‍
വന്നു കണ്ണ് പൊത്തും
---
മഴചിലപ്പോള്‍
അമ്മയെ പോലെ
ഉമ്മവയ്കും
മുതശിയായി
മുടി കോതും
അച്ഛനെ പോലെ
തലോടും
അനുജനെ പോലെ
കുസൃതി കാണിക്കും
കൂട്ടുകാരിയെ പോലെ
പിണങ്ങി മുഖം
വീര്‍പ്പിക്കും
ഭ്രാന്തിയെപ്പോലെ
പിറുപിറുക്കും
വേശ്യയെപ്പോലെ
കടാക്ഷിക്കും
ഭാര്യയെപ്പോലെ
പരിഭവിക്കും
കുട്ടികളെ പോലെ
കുഞ്ഞിക്കണ്ണ് മിഴിച്ചു
വാശി പിടിക്കും
നിന്നെ പ്പോലെ പിറകില്‍
വന്നു കണ്ണ് പൊത്തും
Wednesday, April 25, 2012
ഹൈക്കു കവിതകള്‍
8:24 PM
ഹൈക്കു കവിതകൾ
Monday, April 23, 2012
ഹൈക്കു കവിതകള്‍
7:46 PM
ഹൈക്കു കവിതകൾ
ഹെക്കു കവിതകള്‍
കാലം
നെഞ്ചിലിന്നും
പ്രണയത്തിന്റെ
ഭ്രാന്തന്‍ പൂവ്
ഉറക്കം
പളുങ്ക് ഗോട്ടി
കിനാവിലുരുട്ടി
ഉണ്ണിയുറങ്ങി ,
ഇട
ആജീവനാന്ത
തടവിനിടയില്‍
പ്രണയപ്പരോള്‍
സന്ധ്യ
മേഘം കണ്ടു
നടരാജനൃത്തം
മയില്‍ക്കൂട്ടം
അകം
മുലയൂട്ടി
വന്ധ്യയാം പൂവൊരു
കുഞ്ഞു പൂമ്പാറ്റയെ
Sunday, April 22, 2012
മിനിക്കഥകള്‍
2:12 AM
കാഴ്ച
കാഴ്ച
ഞങ്ങള്‍ തുണിക്കടയിലൂടെ ഓടിക്കളിക്കാന്‍ തുടങ്ങിയതായിരുന്നു ..അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ കേട്ട് ആദ്യം ഒന്നമ്പരന്നു..ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കുട്ടി.ഭംഗിയുള്ള കുപ്പായവും ഇട്ടു മുഖത്ത് വല്ലാത്ത സങ്കടവുമായി നില്‍ക്കുന്നു.
എന്നെയും കളിക്കാന്‍ കൂട്ടുമോ ?
കരച്ചിലിനിടയില്ലൂടെ അവന്‍ ഞങ്ങളോട് ചോദിച്ചു...ഞങ്ങള്‍ അവന്റെ ചുറ്റും കൂടി ..അവന്റെ കണ്ണുകള്‍ തുടച്ചു..ഊര്‍ന്നു വീഴാന്‍ പാകത്തില്‍ നിന്ന അവന്റെ തൊപ്പി തലയില്‍ ശരിയാക്കി വച്ചു.ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഇട്ടുകൊടുത്തു.
ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും കാണിച്ചു തരണമോ ?
അവന്‍ ഞങ്ങളെ കടയുടെ മുന്‍വശതെക്ക് കൊണ്ടുപോയി ..അവിടെ അവന്റെ അച്ഛനും അമ്മയും ഒരു കണ്ണാടി കൂടിനുള്ളില്‍ ..വരണ്ടുണങ്ങിയ മുഖവുമായി തൂങ്ങിയാടിയിരുന്നു.. പൊടി പിടിച്ച രണ്ടു പ്രതിമകള്‍ .
ഞങ്ങള്‍ തുണിക്കടയിലൂടെ ഓടിക്കളിക്കാന്‍ തുടങ്ങിയതായിരുന്നു ..അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ കേട്ട് ആദ്യം ഒന്നമ്പരന്നു..ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കുട്ടി.ഭംഗിയുള്ള കുപ്പായവും ഇട്ടു മുഖത്ത് വല്ലാത്ത സങ്കടവുമായി നില്‍ക്കുന്നു.
എന്നെയും കളിക്കാന്‍ കൂട്ടുമോ ?
കരച്ചിലിനിടയില്ലൂടെ അവന്‍ ഞങ്ങളോട് ചോദിച്ചു...ഞങ്ങള്‍ അവന്റെ ചുറ്റും കൂടി ..അവന്റെ കണ്ണുകള്‍ തുടച്ചു..ഊര്‍ന്നു വീഴാന്‍ പാകത്തില്‍ നിന്ന അവന്റെ തൊപ്പി തലയില്‍ ശരിയാക്കി വച്ചു.ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഇട്ടുകൊടുത്തു.
ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും കാണിച്ചു തരണമോ ?
അവന്‍ ഞങ്ങളെ കടയുടെ മുന്‍വശതെക്ക് കൊണ്ടുപോയി ..അവിടെ അവന്റെ അച്ഛനും അമ്മയും ഒരു കണ്ണാടി കൂടിനുള്ളില്‍ ..വരണ്ടുണങ്ങിയ മുഖവുമായി തൂങ്ങിയാടിയിരുന്നു.. പൊടി പിടിച്ച രണ്ടു പ്രതിമകള്‍ .
Thursday, April 12, 2012
ഹൈക്കു കവിതകള്‍
6:48 AM
ഹൈക്കു കവിതകൾ
Friday, April 6, 2012
ഹൈക്കു കവിതകള്‍
9:26 AM
ഹൈക്കു കവിതകൾ
സമാധി
തണുത്ത ചായ,ചോണനുരുമ്പുകളുടെ
ജലസമാധി
ആകാശം
ചിറകു വെട്ടിയ
കിളിയെയിറങ്ങിവന്നു
ഉമ്മവച്ചാകാശം
പിറവി
പേറെടുക്കാന്‍ പോയ
കൂട്ടക്ഷരമുണ്ട് ചില്ലക്ഷരത്തെ
പെറ്റ് കിടക്കുന്നു
അന്ത്യം
പാടത്തിന്റെ നെഞ്ചില്വന്നു വീണു
പോട്ടിക്കരഞ്ഞൊരു കുന്ന്
ഹൈക്കു കവിതകള്‍
9:11 AM
ദുഃഖ വെള്ളി
Sunday, April 1, 2012
കവിത
7:51 PM
ഇലകള്‍
ഇലകള്‍
പച്ചിലയോരിക്കല്‍
ഒരിളംകാറ്റില്‍
തരളിതയായി പഴുക്കിലയോട്
പ്രണയം വെളിപ്പെടുത്തി ,
ഉള്ളില്‍ പ്രേമത്തിന്റെ
ഒരു കാടു തന്നെ
പൂത്തുലഞ്ഞിട്ടും
എണ്ണമറ്റ കിളികള്‍
മധുരം പാടുംപോളും
ആകാശം മുഴുവന്‍
മഴവില്ലുകള്‍ കൊണ്ട്
നിറഞ്ഞപ്പോഴും
പഴുക്കില
ഒന്നും പുറത്തുകാണിച്ചില്ല
നിരസിക്കപ്പെട്ട
പ്രേമത്തിന്റെ കയ്പ് കുടിച്ചു
പച്ചില മൌനിയായി
ഇന്ന് പൂക്കളെയും
കായ്കളെയും ഓമനിച്ചു
ചില്ലകലോടു വാതസല്യപ്പെട്ടും
പച്ചില വിരാജിക്കുമ്പോഴും
ത്യജിച്ച പ്രേമത്തിന്റെ
തീച്ചുടിലും
പച്ചിലക്ക് വന്ന
സൌഭാഗ്യങ്ങളെയോര്‍ത്ത്
ചെറു പുഞ്ചിരിയോടെ
ചത്തുകിടക്കുന്നു
പഴുക്കില